സുരക്ഷയൊരുക്കുന്നതിൽ ഫ്ളാറ്റ് നിർമ്മാതാക്കളുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് തിരുവനന്തപുരം പാങ്ങാപ്പാറയിൽ നാലുപേരുടെ മരണത്തിനിടയാക്കിയത്. എപ്പോഴാണ് വീടുൾപ്പെടെ ഇടിഞ്ഞു വീഴുകയെന്ന ആശങ്കയിലാണ് സമീപവാസികൾ. ഇവരോട് പ്രദേശത്ത് നിന്ന് മാറി താമസിക്കാൻ പൊലീസ് നിർദ്ദേശിച്ചു.
അഞ്ചാൾ പൊക്കത്തിലാണ് മണ്ണ് തുരന്നെടുത്തിരിക്കുന്നത്. തൊട്ടു ചേർന്ന് നിരവധി വീടുകൾ. മഴ കനത്തതോടെ ഭീതിയിലാണ് സമീപവാസികൾ. അപകടത്തിൽ നിന്നു രക്ഷപെട്ട സുദർശന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.കളക്ടറോട് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നല്കിയിട്ടുണ്ട്. ദുരന്തത്തിൽ മരിച്ച നാലുപേരുടേയും പോസ്റ്റംമോർട്ടം നടപടികളും ഇന്നുണ്ടാകും.