മദ്യനയം ചർച്ചയാകുന്നതിനിടെ, ബാറുകൾ പൂട്ടിയത് മൂലം ലഹരി ഉപയോഗം കുറഞ്ഞില്ലെന്ന കണക്കുകൾ നിരത്തി എക്സൈസ് കമ്മിഷ്ണർ ഋഷിരാജ് സിങ്. ബാറുകൾ പൂട്ടിയ ശേഷം ലഹരി കേസുകൾ നാലിരട്ടിയായി വർധിച്ചു. വ്യാജവാറ്റിനുള്ള പ്രവണത കൂടിയെന്നും ഋഷിരാജ് സിങ് തൃശൂരിൽ പറഞ്ഞു.
മദ്യമില്ലാതായതോടെ ലഹരിക്കായി മറ്റ് മാർഗം തേടാനുള്ള പ്രവണത വളരെയധികം വർധിച്ചെന്നാണ് കണക്കുകൾ നിരത്തി എക്സൈസ് കമ്മിഷ്ണർ വിലയിരുത്തുന്നത്. 2016ൽ 950 കേസുകൾ മാത്രം രജിസ്റ്റർ ചെയ്തിടത്ത് ഈ വർഷമുണ്ടായത് 4000 കേസുകൾ. വ്യാജമദ്യക്കടത്തുമായി ബന്ധപ്പെട്ട് കേസുകളുടെയെണ്ണം ഇരുപത്തയ്യായിരം കടന്നു. ഒരുദിവസം ശരാശരി രണ്ടായിരം ലീറ്റർ വരെ വ്യാജവാറ്റ് പിടികുടുന്നു. ഈ വർധനവ് ഗൗരവമായ സൂചനയാണെന്നും കമ്മിഷണർ പറയുന്നു.
ലഹരിക്കേസുകളുടെ വർധനവിന് കാരണം ബാറുകൾ പൂട്ടിയ മദ്യനയമാണോയെന്ന ചോദ്യത്തിന് എക്സൈസ് കമ്മിഷ്ണറുടെ മറുപടിയിങ്ങിനെ.
തൃശൂരിൽ കാറിൽ കടത്തിയ ലഹരിവസ്തുക്കൾ പിടിച്ചെടുത്ത ശേഷമാണ് യു.ഡി.എഫിന്റെ മദ്യനയം ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിൽ ഗുണം ചെയ്തില്ലെന്ന തരത്തിൽ ഋഷിരാജ് സിങ് പറഞ്ഞത്.