മുഹമ്മദ് നിഷാമിനെതിരായ കേസ് നടത്തിപ്പിൽ സർക്കാരിൽ പൂർണ വിശ്വാസമില്ലെന്ന് കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ കുടുംബം. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിലും നിഷാമിന്റെ ജയിലിലെ സുഖജീവിതത്തെക്കുറിച്ച് അന്വേഷിക്കുന്നതിലും മുഖ്യമന്ത്രി ഉറപ്പ് പാലിച്ചില്ലെന്നും അക്ഷപം. ഈ നില തുടർന്നാൽ നിഷാം ഉടൻ ജയിൽ മോചിതനാകുമോയെന്ന് ഭയമുണ്ടന്നും ചന്ദ്രബോസിന്റെ മകൻ അമൽദേവ് പറഞ്ഞു.
ചന്ദ്രബോസ് വധക്കേസിൽ ജില്ലാ കോടതിയുടെ വിധിക്കെതിരെ നിഷാം നൽകിയ അപ്പിൽ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ്. ഇതിനിടെ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന നിഷാമിന് പരോൾ നൽകണമെന്നും ചന്ദ്ര ബോസ വധക്കേസ് പുനരന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നിഷാമിന്റെ ബന്ധുക്കളും സുഹുത്തുകളും കഴിഞ്ഞ ദിവസം യോഗവും ചേർന്നിരുന്നു. ഈ സാഹചര്യത്തിലാണ് യു.ഡി.എഫ് സർക്കാർ നൽകിയ അത്രയും പിന്തുണ ഇടത് സർക്കാർ നൽകില്ലെന്ന് അരോപിച്ച് ചന്ദ്രബോസിന്റെ വിദ്യാർഥിയായ മകൻ രംഗത്തെത്തിയത്.
ചന്ദ്രബോസിന്റെ മകൻ വിചാരണക്കോടതിയിൽ കേസ് നടത്തിയ അഡ്വ. സി.പി. ഉദയഭാനുവിനെ തന്നെ ഹൈക്കോടതിയിലും സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കണം. നിഷാമിന്റെ ജയിലിലെ സുഖജീവിതവും ശിക്ഷാ ഇളവിനുള്ള പട്ടികയിൽ ഇടം പിടിച്ചതെങ്ങിനെയെന്നും അന്വേഷിക്കണം. ഈ ആവശ്യങ്ങളുമായി മാസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ നടപടിയില്ലന്നും ആരോപിക്കുന്നു. ഇതൊടെയാണ് സി.പി.ഐക്കാരായ കുടുംബം പിണറായി സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തുന്നത്. ആശങ്കയുന്നയിച്ച മകൻ തുറന്ന കത്തെഴുതി. മുഖ്യമന്ത്രിയെ നേരിൽ കാണാൻ ആഗ്രഹമുണ്ടെന്നും കുടുംബം പറഞ്ഞു.