ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായെ പരിഹസിച്ച് മുസ്്ലീം ലീഗ് ദേശീയ ജനറൽസെക്രട്ടറി.പി.കെ കുഞ്ഞാലിക്കുട്ടി. കേരളത്തിൽ സീറ്റ് വേണമെന്ന് അണികളോട് ദേഷ്യത്തില്‍ ആജ്ഞാപിച്ചിട്ട് കാര്യമില്ല. ജനങ്ങൾ വോട്ടുചെയ്താലല്ലേ സീറ്റ് കിട്ടുകയുള്ളൂ എന്ന് കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയ ഉപദേശക സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
മതമേലധ്യക്ഷൻമാർ അമിത് ഷായെകണ്ടതിനെ ലീഗ് വിമർശിക്കുന്നില്ലെന്നും രാഷ്ട്രീയ കാര്യത്തിനല്ല കൂടിക്കാഴ്ചയെന്ന് അവർ വ്യകതതമാക്കിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യൂന പക്ഷങ്ങളെ ഒന്നിപ്പിക്കുമെന്നു പറയുന്നത് ബി.ജെ.പിയുടെ വ്യാമോഹം മാത്രമാണ്.കേരളത്തിൽ മതേതര ശക്തികളുടെ കൂട്ടായ്മ മതി. ബി.ജെ.പിയെ പേടിച്ച് മറ്റ് കൂട്ടായ്മകളുടെ അവശ്യമില്ല.
അമിത്ഷാ സന്ദർശിച്ച സ്ഥലങ്ങളിലെല്ലാം വർഗീയ കലാപമുണ്ടായിട്ടുണ്ടെന്ന് യോഗത്തിന് മുമ്പ് ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമമാണോ ഈ സന്ദർശനമെന്ന് സംശയമുണ്ട്.
ലീഗ് ദേശീയ അധ്യക്ഷൻ കെ.എം. ഖാദർ മൊയ്തീൻ, സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.