ഇടതുമുന്നണി കേരളത്തില്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം ബിജെപിക്കെതിരെ ആക്രമണം നടത്തുകയാണെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മുഖ്യമന്ത്രിയുടെ ജില്ലയിലാണ് ആക്രമണം കൂടുതല്‍. ബിജെപിയുടെ വളര്‍ച്ചയെ അക്രമം കൊണ്ട് അടിച്ചമര്‍ത്താനാവില്ലെന്നും അമിത് ഷാ പറഞ്ഞു.
തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന സമിതി ഒാഫിസിന് തറക്കല്ലിട്ട ശേഷമായിരുന്നു ഇടതുമുന്നണിക്കെതിരെയുള്ള അമിത് ഷായുടെ വിമർശനം. തൈക്കാട് നിര്‍മിക്കുന്ന പുതിയ ഓഫീസ് മന്ദിരം അരലക്ഷം ചതുരശ്ര അടിയുള്ള ബഹുനിലക്കെട്ടമാണ്. ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച ശേഷംതൈക്കാടുള്ള ബി.ജെ.പി പ്രവർത്തകന്റെ വീട്ടിൽ നിന്നും പ്രഭാത ഭക്ഷണം.
തുടർന്ന് രാജാജിനഗറിൽ ബൂത്ത് കമ്മിറ്റിയോഗത്തിൽ പങ്കെടുത്തു. ശേഷം ബി.ജെ.പി മുഴുസമയ പ്രവർത്തകരുമായി കൂടിക്കാഴ്ച. പാർട്ടി അടിസ്ഥാനതലം മുതൽ ശ്ക്തിപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ പ്രവർത്തകരിൽ നിന്നും ചോദിച്ചറിഞ്ഞു.പതിനൊന്നിന് മാധ്യമങ്ങളെ കാണുമെന്നറിയിച്ചിരുന്നെങ്കിലും പിന്നിട് അത് ഉപേക്ഷിച്ചു. മൂന്ന് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി അമിത് ഷാ വൈകിട്ട് 5.40 ന് ഡൽഹിയക്ക് തിരിക്കും.