1. മേൽനോട്ടം മുഖ്യമന്ത്രി നേരിട്ട്
പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു വിലയിരുത്തി. സർക്കാരിനു കീഴിലുള്ള കേരള ബുക് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്കു മാത്രമായിരുന്നു (കെബിപിഎസ്) അച്ചടി ചുമതല. പേപ്പർ വാങ്ങുന്നതിനുള്ള ചുമതലയും ഇത്തവണ കെബിപിഎസിനെ ഏൽപിച്ചു.
2. കംപ്യൂട്ടർ സഹായത്തോടെ വിലയിരുത്തൽ
പാഠപുസ്തക അച്ചടി, വിതരണം എന്നിവയുടെ പുരോഗതി വിലയിരുത്താൻ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്റെ നിർദേശപ്രകാരം ടെക്സ്റ്റ് ബുക് ഡിസ്ട്രിബ്യൂഷൻ മോണിറ്ററിങ് സിസ്റ്റം എന്ന സോഫ്റ്റ്‌വെയർ ഉണ്ടാക്കി. സംസ്ഥാനതലത്തിൽ രണ്ട് എഡിപിഐമാർ, ജോ. ഡയറക്ടർ, ടെക്സ്റ്റ് ബുക് ഓഫിസർ എന്നിവരും ജില്ലാ തലങ്ങളിൽ ഒരു സൂപ്രണ്ടും രണ്ടു ക്ലാർക്കുമാരും അടങ്ങുന്ന സംഘങ്ങൾ ചുമതല വഹിച്ചു.
3. അച്ചടി നേരത്തേ
ആദ്യ വാല്യത്തിന്റെ അച്ചടി സാധാരണയിലും രണ്ടുമാസം മുൻപേ ഒക്ടോബറിൽ തുടങ്ങി. വേണ്ട പുസ്തകങ്ങളുടെ കണക്ക് ഡിസംബറിൽ തന്നെ ലഭ്യമാക്കി.
4. വിതരണം പുതിയ രീതിയിൽ
പാഠപുസ്തകങ്ങൾ ജില്ലാതല ഡിപ്പോകളിലെത്തിച്ച് അവിടെനിന്നു സ്കൂളുകൾ ഏറ്റുവാങ്ങുന്ന രീതി മാറ്റി. നേരിട്ടു സ്കൂൾ സൊസൈറ്റികളിലെത്തിച്ചു.
5. മാറ്റമില്ലാത്ത പുസ്തകങ്ങൾ
പാഠപുസ്തകങ്ങളിലൊന്നും മാറ്റമില്ലാതിരുന്നതിനാൽ ഉള്ളടക്കത്തിനു കാത്തിരിക്കേണ്ടി വന്നില്ല.
അടുത്ത കൊല്ലത്തെ പുസ്തകം: മുന്നൊരുക്കം ഈയാഴ്ച മുതൽ
തിരുവനന്തപുരം ∙ ഒക്ടോബർ 30ന് അകം ലഭ്യമാക്കേണ്ട രണ്ടാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി കെബിപിഎസിൽ തുടങ്ങി. 197 വിഭാഗങ്ങളിലായി 2.42 കോടി പുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്.
മൂന്നാം വാല്യത്തിൽ ഡിസംബർ 31ന് അകം 76 വിഭാഗങ്ങളിൽ ഒരു കോടിയിൽത്താഴെ പുസ്തകങ്ങളാണ് വേണ്ടിവരിക. അടുത്ത അധ്യയനവർഷത്തേക്കുള്ള ആദ്യവാല്യം പുസ്തകങ്ങളുടെ അച്ചടി സംബന്ധിച്ച മുന്നൊരുക്കങ്ങളും ഈയാഴ്ച തുടങ്ങും.