E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

സെൻകുമാറിനെതിരായ എഐജിയുടെ പരാതി സെക്രട്ടേറിയറ്റിൽ മുക്കി; നേതാവ് കണ്ടെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

tp-senkumar
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഡിജിപി: ടി.പി.സെൻകുമാറിനെതിരെ എഐജി: വി.ഗോപാലകൃഷ്ണൻ നൽകിയ പരാതി സെക്രട്ടേറിയറ്റിൽ 70 ദിവസത്തിലേറെ മുക്കിയതായി ആക്ഷേപം. ഒടുവിൽ പരാതി കണ്ടെത്തിയതാകട്ടെ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സിപിഎം സംഘടനാ നേതാവ്. പരാതി മുക്കിയതുമായി ബന്ധപ്പെട്ടു പൊതുഭരണ വകുപ്പു സി സെക്‌ഷനിലെ ഉന്നതനെതിരെ നടപടി ഉണ്ടാകുമെന്നാണു സൂചന. 

തന്റെ വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ സെൻകുമാർ എഴുതിയ ചില പരാമർശത്തിനെതിരെ നിയമനടപടി സ്വീകരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു മാർച്ച് പകുതിയോടെയാണു ഗോപാലകൃഷ്ണൻ സർക്കാരിനു പരാതി നൽകിയത്. രണ്ടു മാസത്തിനു ശേഷവും ഒരു നടപടിയും ഉണ്ടാകാതെ വന്നതോടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനെ സമീപിച്ചു. 

ജയരാജൻ തിരക്കിയെങ്കിലും പരാതി ലഭിച്ചില്ലെന്നാണ് ആഭ്യന്തര വകുപ്പിൽ നിന്നു മറുപടി ലഭിച്ചത്. തുടർന്ന് അതു കണ്ടെത്താൻ സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനയുടെ നേതാവിനെ ചുമതലപ്പെടുത്തി. അദ്ദേഹം ആഭ്യന്തര വകുപ്പിൽ സെക്‌ഷൻ ഓഫിസർ മുതൽ അഡീഷനൽ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരോടു തിരക്കി. പൊതുഭരണ വകുപ്പിലെ സി സെക്‌ഷനിലുണ്ടെന്ന സൂചന ലഭിച്ചതോടെ അവിടെ പരാതി കൈകാര്യം ചെയ്യുന്ന സെക്‌ഷൻ ഓഫിസറോടു തിരക്കി. 

തന്റെ കയ്യിൽ കിട്ടിയില്ലെന്നായിരുന്നു മറുപടി. പിന്നീട് ഒരു ദിവസം മുഴുവൻ അവരുടെ കംപ്യൂട്ടർ പരിശോധിച്ചു. ഒടുവിൽ ഈ പരാതി കംപ്യൂട്ടറിൽ മറ്റൊരിടത്തേയ്ക്കു മാറ്റിയിട്ടതായി കണ്ടെത്തി. ‘ഇ ഓഫിസ് ’സംവിധാനം വഴിയാണ് ഇവിടെ ഫയൽ നീക്കം. അതിനാൽ അണ്ടർ സെക്രട്ടറി മുതൽ അഡീഷനൽ ചീഫ് സെക്രട്ടറി വരെ പൊതുഭരണ വകുപ്പിലെ ആർക്കും ഈ ഫയലുകൾ പരിശോധിക്കാനോ കൈകാര്യം ചെയ്യാനോ കഴിയും.

തുടർന്നു നടത്തിയ പരിശോധനയിലാണ് ഈ സെക്‌ഷനിലെ ഒരു അഡീഷനൽ സെക്രട്ടറിയുടെ കംപ്യൂട്ടറിൽ നിന്നാണു പരാതി മറ്റൊരു സ്ഥലത്തേക്കു മാറ്റിയിട്ടതെന്നു കണ്ടെത്തിയത്. അതിനാൽ ദിവസവുമുള്ള ഫയൽ നീക്കം പരിശോധിക്കുന്ന ഉദ്യോഗസ്ഥരുടെ കണ്ണിൽ ഇതു പെടില്ല. ഇക്കാര്യം ഉടൻ തന്നെ സംഘടനാ നേതാവ് മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു. 

അതിനുശേഷം മിന്നൽ വേഗത്തിലാണു സെക്‌ഷൻ ഓഫിസറുടെ കംപ്യൂട്ടറിൽ നിന്നു മുഖ്യമന്ത്രിയുടെ ഓഫിസ്‌ വരെ ഫയൽ എത്തിയത്. വൈകാതെ സെൻകുമാറിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഗോപാലകൃഷ്ണന് അനുമതി നൽകിയുള്ള ഉത്തരവും പുറത്തിറങ്ങി. ഈ സർക്കാർ വന്ന ശേഷമാണ് ഇടത് ആഭിമുഖ്യമുള്ള ഉന്നത ഉദ്യോഗസ്ഥനെ പൊതുഭരണ വകുപ്പിൽ നിയമിച്ചത്. 

എന്തിനാണ് ഈ പരാതി ഇത്ര നാളും മാറ്റിവച്ചതെന്നു പരിശോധനാ സംഘത്തിനു പിടികിട്ടിയില്ല. ഏതായാലും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനാണ് ആലോചന. അതിനു മുൻപായി വിശദീകരണം ചോദിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :