പഴ്സണൽ സ്റ്റാഫ് അംഗത്തെ മാറ്റിയതിൽ വിശദീകരണം തേടി ഡിജിപി ടി പി സെൻകുമാർ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകി. സ്ഥലംമാറ്റ ഉത്തരവിൽ പറയുന്ന വിവരങ്ങൾ എവിടെനിന്ന് ലഭിച്ചു എന്നതിൽ വ്യക്തത തേടിയാണ് കത്ത്. സർക്കാർ നടപടിയിൽ ഡിജിപിക്ക് കടുത്ത അതൃപ്തി ഉള്ളതായാണ് സൂചന.
ഉത്തരവില്ലാതെ പതിനഞ്ച് വർ·ഷം എഎസ്െഎ അനിൽ കുമാർ ഡിജിപി ടി പി സെൻകുമാറിനൊപ്പം ഡെപ്യൂട്ടേഷനിൽ തുടർനെന്നായിരുന്നു ആഭ്യന്തര സെക്രട്ടറിയുടെ കണ്ടെത്തൽ. ഇതടക്കം അനിൽകുമാറിനെ പഴ്സണൽ സ്റ്റാഫിൽ നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട് സർക്കാർ കണ്ടെത്തിയ കാരണങ്ങളിൽ വ്യക്തത തേടിയാണ് സെൻകുമാർ ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസിന് കത്ത് നൽകിയത്.2012 ൽ താൻ ഇന്റലിജൻസ് എഡിജിപി ആയിരിക്കെയാണ് അനിൽ കുമാർ ക്യംപ് ഒാഫീസിൽ എത്തുന്നത്. അഞ്ച് വർഷമായി പഴ്സണൽ സ്റ്റാഫിൽ തുടരുകയായിരുന്നു.പിന്നെ പതിനഞ്ച് വർഷമായി ഒപ്പമുണ്ടായിരുനെന്ന വിവരം ആരു കൈമാറിയതാണെന്നും സെൻകുമാറിന്റെ കത്തിൽ പരാമർശമുണ്ട്.ഇതിൽ വ്യക്തത തേടിയ ശേഷമാകും സ്ഥലംമാറ്റ ഉത്തരവിൽ അദേഹം തുടർ നടപടി സ്വീകരിക്കുക. തനിക്ക് സുരക്ഷാ ഭീഷണി നിലനിൽക്കുന്നതായി സുരക്ഷാ അവലോകന കമ്മിറ്റി തന്നെ വിലയിരുത്തിയ സാഹചര്യത്തിൽ പഴ്സണൽ സ്റ്റാഫ് അംഗത്തെ മാറ്റിയ സർക്കാർ നടപടിയിൽ ടി പി സെൻകുമാറിന് കടുത്ത അതൃപ്തി ഉള്ളതായാണ് സൂചന.