ഇ.പി.ജയരാജനെതിരായ ബന്ധുനിയമനക്കേസ് അവസാനിപ്പിക്കുന്നതായി വിജിലൻസ് ഹൈക്കോടതിയിൽ അറിയിച്ചു. ശങ്കർ റെഡ്ഢിക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയ വിഷയത്തിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് നിലനിൽക്കില്ലെന്നും വിജിലൻസ് വ്യക്തമാക്കി. മന്ത്രസഭാ തീരുമാനങ്ങൾ പുന:പരിശോധിക്കണ എന്നാവശ്യപ്പെടാൻ വിജിലൻസിനെന്ത് അവകാശമെന്ന ചോദ്യം ഹൈക്കോടതി ഇന്നും ആവർത്തിച്ചു.
അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റത്തിന് തെളിവില്ല. ആരും സാമ്പത്തിക നേട്ടമുണ്ടാക്കിയാതായും കരുതുന്നില്ല. ഈ സാഹചര്യത്തിൽ സർക്കാർ നിലപാടിലേക്ക് വിജിലൻസും മാറി. ഇ പി ജയരാജൻ ഉൾപ്പെട്ട ബന്ധു നിയമനക്കേസ് അതിനാൽ തന്നെ അവസാനിപ്പിക്കുന്നതയി വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു
ശങ്കർ റെഡ്ഢിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയതുമായി ബന്ധപ്പെട്ട വിജിലൻസ് അന്വഷണം റദ്ദാക്കണമെന്ന ഹർജിയും ഇതോടൊപ്പമാണ് ഹൈക്കോടതി പരിഗണിച്ചത്. ഈ കേസിൽ മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുക്കാൻ മതിയായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. അഴിമതി നിരോധനപ്രകരമുള്ള കുറ്റകൃത്യങ്ങൾ ത്വരിതപരിശോധനയിൽ കണ്ടെത്താനുമായിട്ടില്ല. ഇക്കാര്യം വിജിലൻസ് ഹൈക്കോടതിയിയെ അറിയിച്ചു.
പൊലീസിന്റെ ഭാഗമായ വിജിലൻസിന് എങ്ങിനെ മന്ത്രിസഭയുടെ തീരുമാനങ്ങളിൽ ഇടപെടാനാകുമെന്നായിരുന്നു ഹർജിപരിഗണിച്ചപ്പോൾ കോടതി ഉന്നയിച്ച ചോദ്യം. മന്ത്രിസഭാ തീരുമാനങ്ങളിൽ ഇടപെടാൻ ഗവർണർക്കുംപോലും അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു. വസ്തുതകളില്ലാത്ത കേസുകളിൽ ത്വരിതപരിശോധനയ്ക്ക് ഉത്തരിവിടുന്ന വിജിലൻസ് കോടതിയുടെ നടപിടികളെയും ഹൈക്കോടതി വമിർസിച്ചു. ഇക്കാര്യത്തിലടക്കം മാർഗനിർദേശങ്ങൾ ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അടുത്തമാസം 6ന് ഹർജി വീണ്ടും പരിഗണിക്കാനും ഹൈക്കോടതി തീരുമാനിച്ചു.