E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ടെന്ന് ആരോപണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചി എളമക്കരയില്‍ സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ടതായി പരാതി . നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ജനപ്രതിനിധികളും ഇടപെട്ടാണ് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്. എന്നാല്‍ സ്ഥാപനത്തിനുളളില്‍ തന്നെ താക്കോലുണ്ടായിരുന്ന കാര്യം ജീവനക്കാരന്‍ ഓര്‍ക്കാതിരുന്നതാണ് ആശയക്കുഴപ്പത്തിന് വഴിവച്ചതെന്ന വിശദീകരണമാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ നല്‍കുന്നത്. 

എളമക്കരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അരൂര്‍ സ്വദേശി ശശിയാണ് സ്ഥാപനത്തിനുളളില്‍ കുടുങ്ങിയത്. സ്ഥാപനത്തിലെ ജീവനക്കാര്‍ തന്നെ പൂട്ടിയിട്ട ശേഷം പോയെന്ന് രാവിലെ പത്രം വിതരണം ചെയ്യാനെത്തിയ ആളോട് ശശി പരാതി പറയുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ കൂടി. പൊലീസും എത്തി.

‌പൊലീസ് വിളിപ്പിച്ചതനുസരിച്ച് സ്ഥാപനത്തിലെ മറ്റ് ജീവനക്കാര്‍ സ്ഥലത്തെത്തി. താക്കോല്‍ ഓഫിസിനുളളില്‍ ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു. ഇതോടെ പൊലീസിനെയും നാട്ടുകാരെയും സാക്ഷിയാക്കി അകത്ത് കുടങ്ങിയ സെക്യൂരിറ്റി ജീവനക്കാരന്‍ തന്നെ തന്‍റെ ഓഫിസിനുളളില്‍ ഉണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്ന് പുറത്തു വന്നു.ആശങ്കകള്‍ക്കും വിരാമമായി. 

താക്കോല്‍ ഓഫിസിനുളളില്‍ ഉണ്ടെന്ന കാര്യം സെക്യൂരിറ്റി ജീവനക്കാരന്‍ മറന്നതാണ് ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായതെന്ന വിശദീകരണമാണ് സ്ഥാപനം നല്‍കുന്നത്. എന്നാല്‍ താക്കോല്‍ ഓഫിസിലുളള കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്ന് സെക്യൂരിറ്റി ജീവനക്കാരനും പറയുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :