മലയാളികളുടെ ഭക്ഷണശീലം സംരക്ഷിക്കാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ ചിന്തകളോടെയുള്ള ഉത്തരവുകൾ കേരളത്തിൽ നടപ്പാക്കാൻ സമ്മതിക്കില്ലെന്നും മുഖ്യമന്ത്രി കോഴിക്കോട്ട്പറഞ്ഞു.
മലയാളികൾ എന്തുകഴിക്കണമെന്ന് ഡൽഹിയിൽ നിന്ന് ആരും തീരുമാനിക്കേണ്ട. ഭൂരിഭാഗം കേരളീയരും മാട്ടിറച്ചി കഴിക്കുന്നവരാണ്.
പട്ടികളെ കൊല്ലരുതെന്ന് പറഞ്ഞതുപോലെ കന്നുകാലികളെയും കൊല്ലരുതെന്ന് പറഞ്ഞാൽ ജനങ്ങൾ ഹെൽമെറ്റ് ധരിച്ച് നടക്കേണ്ടി വരും. പശുവിനെ മാതാവായി കണക്കാക്കിയല്ല ആരും വളർത്തുന്നത്. മാതാവാണെന്ന് പറയുന്നവരൊന്നും അതിനെ വളർത്തുന്നുമില്ല
സർക്കാറിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട്ട് നടന്ന പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രി നിലപാട് ആവർത്തിച്ചത്.