ഫോണ്‍ കെണി വിവാദത്തില്‍ മുന്‍മന്ത്രി എ.കെ.ശശീന്ദ്രനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പില്‍ തിരുവനന്തപുരം സി.ജെ.എം കോടതിയാണ് സ്വമേധയാ കേസെടുത്തത്. മാധ്യമ പ്രവർത്തകയോട് ഫോണിലൂടെ അപമര്യാദയായി പെരുമാറിയെന്നും ശല്യപ്പെടുത്തിയെന്നുമാണ് കേസ്. അതേസമയം കോടതി നടപടി സ്വാഭാവികമെന്ന് എ.കെ.ശശീന്ദ്രന്‍ പ്രതികരിച്ചു
ഫോണ്‍കെണി വിവാദത്തിൽ ചാനൽ ജീവനക്കാരിയടക്കമുള്ളവരുടെ മൊഴി കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു. എ.കെ.ശശീന്ദ്രൻ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും, മുൻമന്ത്രിയുമൊത്തുള്ള ഫോൺ സംഭാഷണം സ്റ്റിങ് ഓപ്പറേഷനായിരുന്നില്ലെന്നും പരാതിക്കാരിയായ യുവതിയും മൊഴി നൽകിയിരുന്നു. മൊഴികളുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്ത കോടതി എ.കെ.ശശീന്ദ്രന് സമൻസ് അയച്ചു. അതേസയം നടപടി സ്വഭാവികമെന്നായിരുന്നു ശശീന്ദ്രന്റെ പ്രതികരണം
എ.കെ.ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍കെണി വിവാദത്തില്‍ ചാനൽ മേധാവി ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.ചാനൽ ഓഫിസിലെത്തി അന്വേഷണ സംഘം ഡിജിറ്റൽ തെളിവുകളടക്കമുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നു.