ലോ അക്കാദമി പ്രിൻസിപ്പലിനെതിരായ കേസ് പിന്‍വലിച്ചത് പാര്‍ട്ടി നേതൃത്വത്തിന്‍റെ അറിവോടെയെന്ന എഐഎസ്എഫ് നേതാവിന്‍റെ പരാമര്‍ശം വിവാദത്തില്‍. പരാമര്‍ശത്തിനെതിരെ പാര്‍ട്ടി നേതൃത്വം രംഗത്ത്. വിവേകിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. ലോ അക്കാദമി വിഷയത്തിൽ സിപിെഎ നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.
ലക്ഷ്മി നായർക്കെതിരായ കേസ് പിൻവലിച്ചത് സിപിെഎ നേതൃത്വത്തിന്റെ അറിവോടെയാണെന്ന നിലപാടുമായി വിദ്യാർത്ഥി രംഗത്തുവന്നതിന് പിന്നാലെയാണ് എെഎഎസ്എഫിന്റെ നടപടി. ഇരുപത്തിനാല് മണിക്കൂറിനകം വിശദീകരണം നൽകാനാണ് ലോ അക്കാദമിയിലെ എെഎഎസ്എഫ് യൂണിറ്റ് ഭാരവാഹി കൂടിയായ വിവേക് വിജയഗിരിക്ക് നൽകിയിരിക്കുന്ന നിർദേശം . വിശദീകരണം തൃപ്തികരമല്ലെങ്കിൽ അച്ചടക്കനടപടിയെടുക്കുമെന്ന് മുന്നറിയിപ്പുണ്ട്. കേസ് പിൻവലിച്ചത് പാർട്ടിയുടെ അറിവോടെയാണെന്ന വാദം സിപിെഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തള്ളി.
അടുത്ത ദിവസം ചേരുന്ന എ െഎ എസ് എഫ് ജില്ലാ കമ്മിറ്റി യോഗം വിവേകിനെ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നാണ് സൂചന. ലക്ഷ്മി നായർ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്ന് കാണിച്ച് വിവേക് ഹൈക്കോടതിയിൽ നൽകിയ ഹർജി കഴിഞ്ഞ ദിവസമാണ് പിൻവലിച്ചത്.