കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് ശക്തമായി പ്രതികരിച്ച് മലയാളി. മലയാളിക്ക് ബീഫിന് പകരം മറ്റൊന്നില്ലെന്നാണ് കണ്ണൂരിലെ കച്ചവടക്കാരുടേയും ഉപഭോക്താക്കളുടേയും നിലപാട്. നിരോധനം വന്നാലും ബീഫ് വില്‍ക്കുമെന്നുറച്ച് ചില കച്ചവടക്കാരും
കടയിലെത്തുന്നവരെല്ലാം ബീഫ് ചോദിച്ചാല്‍ എന്തുനല്‍കുമെന്ന ആശങ്കയാണ് കച്ചവടക്കാര്‍ക്ക് . ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ഭാവിയാണ് ചിലരുടെ ആശങ്ക . ബീഫിന്‍റെ ഗുണം ചിക്കനില്ലെന്ന് അവകാശപ്പെടുന്ന മറ്റു ചിലർ. പൗരന്‍റെ അവകാശത്തിന്‍ മേലുള്ള കടന്നുകയറ്റമെന്നും ചിലര്‍ വാദിക്കുന്നു.
എന്നാല്‍ നോണ്‍വെജില്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്ന അഭിപ്രായവും ചിലര്‍ക്കുണ്ട്