കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രത്തിന്റെ നടപടിക്കെതിരെ ശക്തമായ എതിര്‍പ്പുമായി കച്ചവടക്കാരും. തൊഴിലാളികളെയും ഉപഭോക്താക്കളെയും മറന്ന് കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ആക്ഷേപം. ഹോട്ടൽ മേഖലയും ആശങ്കയിലാണ്.
നോമ്പ് കാലം എത്തിനിൽക്കെ ബീഫിനുവരുന്ന നിയന്ത്രണമാണ് വലിയ ആശങ്ക. വിൽപന കൂടുന്ന സമയത്ത് കാലികളുടെ വരവ് നിലച്ചാൽ കച്ചവടക്കാരും ഉപഭോക്താക്കളും ഒരുപോലെ വലയും
കേരളത്തിൽ വിൽക്കുന്ന മാട്ടിറച്ചിയുടെ വരവുതന്നെ ഏറിയപങ്കും പൊള്ളാച്ചിയിൽ നിന്നാണ്. അതിർത്തി കടന്നുള്ള കാലികളുടെ കടത്ത് നിലച്ചാൽ കച്ചവടംതന്നെ ഇല്ലാതാകും ,വർഷങ്ങളായി ഈ തൊഴിലെടുക്കുന്നവരുടെ ആശങ്കയും ചെറുതല്ല. മലബാർജില്ലകളിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം ഇറച്ചികടകളുള്ളത്.