സിബിഎസ്ഇ പത്താംക്ലാസ് ഫലം വന്ന് മൂന്നുദിവസം കൂടി ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന് അപേക്ഷിക്കാൻ ഹൈക്കോടതി അനുമതി. സമയപരിധി നീട്ടിയതിനെതിരായ സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കുട്ടികളുടെ കാര്യത്തിൽ കടുംപിടുത്തം വേണ്ടെന്ന നിലപാടിലാണ് കോടതി.
ഇവരുടെ ഈ ആശങ്കകൾ എറ്റവും നന്നായി മനസിലാക്കിയത് ഹൈക്കോടതിയാണ്. അതുളൾക്കൊണ്ടൊരു വിധിയും ഉണ്ടായി. അവസാന തിയതിപ്രഖ്യാപിക്കുന്നതിന് പകരം സിബിഎസ്ഇ ഫലം വന്ന് മൂന്നുദിവസം കൂടി അപേക്ഷ നൽകാൻ ഹൈക്കോടതി തീരുമാനിച്ചതും അതുകൊണ്ടുതന്നെ. ഫലപ്രഖ്യാപനവും ഹയർസെക്കൻഡറി പ്രവേശനവും ഇനി വിദ്യാർഥികളെ സമ്മർദത്തിലാക്കില്ലെന്ന് ഉറപ്പ്. പ്രവേശന നടപടികൾ ഇപ്പോൾ തന്നെ വൈകിയെന്നും ഇത് അനശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യം ഒഴിവക്കണമെന്നുമായിരുന്നു സർക്കാർ ആവശ്യം.
എല്ലാവർക്കും പ്രവേശനത്തിന് അവസമരൊക്കണമെന്നായിരുന്നു ഇതിൽ കോടതിയുടെ നിലപാട്. പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇയും വ്യക്തമാക്കി. ഈ മാസം 22 ആയിരുന്നു അപേക്ഷ സമർപ്പക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ച അവസാനതീയതി. സിബിഎസ്ഇ വിദ്യർഥികൾ സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ അനുവദിച്ച് ഹൈക്കോടതി സിംഗിൾ ബെഞ്ച് തീയതി ജൂൺ് 5വരെ നീട്ടി. ഇത് ചോദ്യം ചെയ്താണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.