കർഷകർക്കുള്ള സബ്സിഡി തുടരുമോയന്ന കാര്യത്തിൽ റബർ ബോർഡിന് അവ്യക്തത. എന്നാൽ കുടിശിക കൊടുത്തു തീർക്കുമെന്ന് ചെയർമാൻ എ. അജിത് കുമാർ വ്യക്തമാക്കി. മേഖലാ ഒാഫീസുകൾ പൂട്ടുന്ന പശ്ചാത്തലത്തിൽ ഫീൽഡ് ഒാഫീസുകൾക്ക് അധിക ചുമതല നൽകുമെന്നും റബർ ബോർഡ് അറിയിച്ചു. റബർ മേഖയിലെ ആശങ്കകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി കർഷക പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ചെയർമാൻ തീരുമാനങ്ങൾ വ്യക്തമാക്കിയത്
റബർ സബ്സിഡി , തുടരും, മേഖലാ ഒാഫസുകൾ പൂട്ടാനുള്ള തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് റബർ ബോർഡിന് മുന്നിൽ കർഷകർ പ്രധാനമായും ഉന്നയിച്ചത്. എന്നാൽ ഫലത്തിൽ രണ്ട് തീരുമാനങ്ങളിലും ഉറപ്പ് നൽകൻ റബർ ബോർഡിനായില്ല. 2015 വരെയുള്ള സബ്സിഡി കുടിശിക മുഴുവൻ കൊടുത്തു തീർക്കുമെന്ന് ചെയർമാൻ അറിയിച്ചെങ്കിലും സബ്സിഡി തുടരുന്ന കാര്യത്തിൽ അവ്യക്തതയാണ്.
മേഖലാ ഒാഫീസുകൾ പൂട്ടുന്ന പശ്ചാത്തലത്തിൽ ഫീൽഡ് ഒാഫീസുകൾക്ക് അധിക ചുമതല നൽകും. കർഷകർ നൽകുന്ന ബിൽ അംഗീകരിക്കുന്നതിനുള്ള ചുമതല ഇനി ഫീൽഡ് ഒാഫീസുകൾക്കായിരിക്കും. റോഡ് റബറൈസഷേന് ഇക്കുറി അമ്പതിനായിരം ടൺ ലാറ്റക്സ് ഉപയോഗിക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചിട്ടണ്ട്. റബർ ബോർഡിന്റെ കീഴിലുള്ള ലാബുകൾ നിർത്തലാക്കില്ല. റബർ പ്രഡ്യൂസേഴ്സ് കമ്മീഷണറുടെ തസ്തിക പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ജൂൺ എട്ടിന് ചേരുന്ന യോഗത്തിൽ തീരുമാനിക്കുമെന്ന് ചെയർമാൻ വ്യക്തമാക്കി. അതേസമയം സബ്സിഡി വിഷയത്തിലെ അവ്യക്ത കർഷക പ്രതിനിധികളുടെ വ്യാപക എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്. റബർ ബോർഡ് തീരുമാനങ്ങൾ കർഷകരിലേയ്ക്ക് കൃത്യമായി എത്താതതും പരാതിയായി കർഷകർ യോഗത്തിൽ ഉന്നയിച്ചു.