വിഴിഞ്ഞം കരാറിനെക്കുറിച്ച് എല്‍.ഡി.എഫ് മുന്‍പ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് സി.എ.ജി റിപ്പോര്‍ട്ടെന്ന് സി.പി.എം. കരാർ സംബന്ധിച്ച് തർക്കമുണ്ടെങ്കിൽ പരിശോധിക്കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
കരാറിന് പിന്നിൽ നിക്ഷിപ്ത താൽപര്യങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽ.ഡി.എഫ് മുൻപ് ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് സി.എ ജി റിപ്പോർട്ട്. ഇക്കാര്യത്തിൽ സർക്കാർ ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു
തന്റെ ഭരണകാലത്തെ കരാറും വിഎസിന്റെ കാലത്ത് ടെൻഡർ ചെയ്ത കരാറും തമ്മിൽ താരതമ്യം ചെയ്യട്ടെയെന്നും,, ഏതാണ് സംസ്ഥാനത്തിന് ഗുണകരമെന്ന് നോക്കട്ടെയെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ധനവിനിയോഗ ബിൽ ചർച്ചക്കിടെയാണ് ഉമ്മൻ ചാണ്ടി സഭയില്‍ നിലപാട് അറിയിച്ചത്.
സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവമുള്ളതെന്നും,, സമഗ്ര പരിശോധന നടത്തണമെന്നും വി.എം. സുധീരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.