ബാർ കോഴ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ പരോക്ഷ വിമർശനുമായി മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ആത്മകഥ. കെ ബാബുവിനെ രക്ഷിക്കാൻ ആഗ്രഹിച്ചർ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് അരോപണം. എന്നാൽ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അന്വേഷണത്തിൽ ഇടപെട്ടില്ലായിരുന്നുവെന്ന് പുസ്തകത്തിൽ പറയുന്നു. നാളെയാണ് സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന ആത്കഥ പുറത്തിറക്കുന്നത്.
സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന ആത്മകഥയിൽ ബാർ കേസിലെ കാര്യങ്ങൾ വിശദീകരിക്കുന്ന അധ്യായത്തിലാണ് അന്വേഷണത്തിലെ മുൻ സർക്കാരിന്റെ ഒത്തൊരുമയില്ലായ്മയും അട്ടിമറി ശ്രമങ്ങളും പ്രതിപാദിക്കുന്ന കാര്യങ്ങളുള്ളത്. ഉമ്മൻ ചാണ്ടിയെ പരോക്ഷമായി സൂചിപ്പിച്ച് കെ ബാബുവിനെ സംരക്ഷിക്കേണ്ടവരാണ് അന്വേഷണം പുരോഗമിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
ബിജു രമേശിന്റെ രഹസ്യമൊഴിയിൽ നാലഞ്ചു പേജ് കെ ബാബുവിനെതിരായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. എന്നാൽ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലക്ക് അന്വേഷത്തിൽ വിയോജിപ്പില്ലായിരുന്നുവെന്നും ചെന്നിത്തല ഇടപെട്ടിരുന്നില്ലെന്നും പറയുന്നു. ഫയർ ഫോഴ്സിന്റെ ചുമതല ഉണ്ടായിരുന്നപ്പോൾ സുരക്ഷാ ചട്ടങ്ങൾ പാലിക്കണമെന്ന് വാശി പിടിച്ചപ്പോഴാണ് മാറ്റിയതെന്നും പുസ്തകത്തിൽ പറയുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായി കാണാൻ നേരത്തെ ആഗ്രഹിച്ചിരുന്നതായും പുസ്തകത്തിൽ പറയുന്നു.