പാലക്കാട് എഫ്സിെഎ ഗോഡൗണിലെ കീടനാശിനിപ്രയോഗത്തിൽ വീഴ്ച സ്ഥിരീകരിച്ച് പാർലമെന്റ് ഉപദേശകസമിതി. മാനദണ്ഡങ്ങൾ പാലിച്ച് കീടനാശിനി തളിക്കാൻ ജീവനക്കാരില്ലെന്നും ശാസ്ത്രീയ സംവിധാനമില്ലെന്നും സമിതി കണ്ടെത്തി. രാസകീടനാശിനിക്ക് പകരം ജൈവകീടനാശിനി ഭക്ഷ്യധാന്യങ്ങളിൽ തളിക്കണം. അമിതകീടനാശിനി പ്രയോഗത്തെക്കുറിച്ചു മനോരമ ന്യൂസ് വാർത്തയിൽ കേന്ദ്രസർക്കാരിന് റിപ്പോർട്ടു നൽകുമെന്നും സമിതിചെയർമാൻ അറിയിച്ചു.
ഭക്ഷ്യധാന്യങ്ങളിൽ മാനദണ്ഡങ്ങൾ പാലിച്ചുളള കീടനാശിനി പ്രയോഗം അനുവദനീയമാണെങ്കിലും പാലക്കാട് എഫ്സിെഎ ഗോഡൗണിൽ ഫലപ്രദമായ ശാസ്്ത്രീയ സംവിധാനമില്ലെന്നാണ് കെ.കെ.രാഗേഷ് എം.പിയുടെ നേതൃത്വത്തിലുളള പാർലമെന്റ് ഉപദേശകസമിതി കണ്ടെത്തിയത്. കീടനാശിനി തളിക്കാനായി പതിനഞ്ചു ഡസ്റ്റിങ് ഒാപ്പറേറ്റർമാർ വേണമെന്നിരിക്കെ ഒരാളുപോലും ഇല്ല. വിഷയം ഗൗരവമുളളതെന്ന് വിലയിരുത്തൽ
കേരളത്തിലെ എല്ലാ എഫ്സിെഎ ഗോഡൗണുകളിലും രാസകീടനാശിനി പൂർണമായും ഒഴിവാക്കണം. ജൈവകീടനാശിനി തളിക്കണമെന്ന് എഫ്സിെഎ ഉദ്യോഗസ്ഥരോട് സമിതി നിർദേശിച്ചു. ട്രാക്ടർ ഉപയോഗിച്ച് കീടനാശിനി തളിക്കുന്നതിനു പകരം വൈദ്യുതമോട്ടോർ ഉപയോഗിക്കും. അശാസ്ത്രീയ കീടനാശിനി പ്രയോഗത്തെക്കുറിച്ചുളള മനോരമ ന്യൂസ് വാർത്തയിൽ കേന്ദ്രസർക്കാരിന് വിശദമായ റിപ്പോർട്ടു നൽകുമെന്നും പാർലമെന്റ് സമിതി അറിയിച്ചു.