മഞ്ചേരി മെഡിക്കല്‍ കോളജിെല ദുരവസ്ഥ പുറത്തുകൊണ്ടുവന്ന മനോരമ ന്യൂസ് വാര്‍ത്ത നിയമസഭയില്‍. എം.ഉമ്മറാണ് അടിയന്തരപ്രമേയത്തിനാണ് നോട്ടിസ് നല്‍കിയത്. അധ്യാപകരുടെ കുറവ് ഉൾപ്പടെ ഉടൻ പരിഹരിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ ഉറപ്പുനൽകി.
മഞ്ചേരി മെഡിക്കൽ കോളജിൽ അമ്മമാരും നവജാത ശിശുക്കളും നിലത്ത് കഴിയുന്ന ദൃശ്യങ്ങൾ സഹിതം മനോരമ ന്യൂസ് നൽകിയ വാർത്തയാണ് നിയസഭയിൽ ശൂന്യവേളയിൽ ചർച്ചാവിഷയമായത്. മെഡിക്കല്‍ കോളജിന് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് അടിയന്ത്രപ്രമേയ നോട്ടിസ് അവതരിപ്പിച്ച് എം.ഉമ്മർ പറഞ്ഞു. താഴത്തെ നിലയിൽ രോഗികളും മുകളിൽ വിദ്യാർഥികളും കഴിയേണ്ട സാഹചര്യമാണ് അവിടെ.സ്വാശ്രയ കോളജ് ഫീസ് കൂട്ടിനൽകുന്നത് മാത്രമാണോ സർക്കാരിന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം ചോദിച്ചു.
വേണ്ടത്ര സൗകര്യങ്ങളില്ലാതെ തിടുക്കത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് തുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി കെ കെ ശൈലജ വിശദീകരിച്ചു. 261 അധ്യാപക അനധ്യാപക തസ്തികകളിൽ ഉടൻ നിയമനമുണ്ടാകും.
മെഡിക്കൽ കോളജുകളെ കഴുത്തുഞെരിച്ച് കൊല്ലാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 25 ഏക്കർ സ്ഥലമുണ്ടെങ്കിൽ ആർക്കും മെഡിക്കൽ കോളജ് തുടങ്ങാമെന്നും ആസൂത്രണമില്ലായ്മയാണ് പ്രശ്നത്തിന് കാരണമെന്നും മന്ത്രി എ.കെ ബാലൻ മറുപടിനൽകി.