എം.എം.മണിയുടെ പ്രസംഗത്തില്‍ സ്ത്രീവിരുദ്ധമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. കേസെടുക്കേണ്ട എന്ന തീരുമാനം പൊലീസിന്റേതാണെന്നും വി.ഡി.സതീശന്റെ ചോദ്യത്തിന് മറുപടിയായി പിണറായി വിജയൻ പറഞ്ഞു. ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്ന് സർക്കാർ മാറ്റിയിട്ടില്ലെന്നും നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ മുഖ്യമന്ത്രി അറിയിച്ചു.
സ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങളോ, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രസ്താവനകളോ മന്ത്രി എം.എം.മണിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പ·റഞ്ഞു കേസെടുക്കാനുള്ള കാരണങ്ങളില്ലെന്ന് ,, അന്വേഷണം നടത്തിയശേഷം പൊലീസ് കണ്ടെത്തുകയായിരന്നു. നിയമത്തിന് മുന്നിൽ മന്ത്രിയെന്നോ എം.എൽഎ എന്നോ ഉള്ള പരിഗണന ആർക്കും നൽകിയിട്ടില്ല.
വിജിലൻസ് ഡയറക്ടർസ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ സർക്കാർ മാറ്റിയിട്ടില്ല. ജേക്കബ് തോമസ് ഒരുമാസത്തെ ആർജിത അവധിയിൽ പോകുകയും പിന്നീട് അത് ഒരുമാസം കൂടി നീട്ടുകയുമായിരുന്നു. പി.അബ്ദുൾ ഹമീദിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കൊടുവള്ളി എം.എൽഎ കാരാട്ട് റസാഖിന്റെ പരാതി പരിഗണിക്കുന്നതിൽ , പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥ കാലതാമസം വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ ഉദ്യോഗസ്ഥയെ ഡിജിപി ടി.പി.സെൻകുമാർ സ്ഥലം മാറ്റിയത് സർക്കാർ റദ്ദ്ചെയ്തിരുന്നു.