ഭാര്യയെ തലാക്ക് ചൊല്ലിയ നടപടിക്ക് നിയമസാധുത നൽകണമെന്ന അപേക്ഷ മലപ്പുറം കുടുംബ കോടതി തളളി. മുസ്്ലിം വ്യക്തി നിയമപ്രകാരം വ്യക്തമായ കാരണമില്ലാതെ തലാക്ക് അനുവദിക്കാനാവില്ലെന്ന് കോടതിവിധിയിൽ പറയുന്നു.
2012ൽ തലാക്ക് ചൊല്ലിയ ശേഷം ഭാര്യയക്ക് ജീവനാംശം നൽകുന്നുണ്ടെന്നും , തലാക്കിന് നിയമസാധുത നൽകണമെന്നുമുളള മലപ്പുറം അരീക്കോട് സ്വദേശി അലി ഫൈസിയുടെ ആവശ്യമാണ് കോടതി തളളിയത്. ഇസ്്ലാമിക നിയമപ്രകാരമുളള വ്യക്തമായ കാരണങ്ങൾ ഇല്ലാതെയാണ് തലാക്ക് എന്നാണ് കോടതിയുടെ നീരീക്ഷണം. ഭർത്താവിന്റേയും ഭാര്യയുടേയും മുതിർന്ന രണ്ട് ബന്ധുക്കളുടെ സാന്നിധ്യത്തിൽ മധ്യസ്ഥശ്രമം നടത്തിയിട്ടുണ്ടോ എന്ന് കോടതി പരിശോധിച്ചു. മധ്യസ്ഥ ശ്രമം നടന്നൂവെന്ന് ഹർജിക്കാരന് തെളിയിക്കാനായില്ല. 2012ല്‍ ഉത്തർപ്രദേശി ഷെമി ആരാ കേസിലെ സുപ്രീംകോടതിവിധി കൂടി പരിഗണിച്ചാണ് മലപ്പുറം കുടുംബ കോടതിയുടെ വിധി. തലാക്ക് ചൊല്ലിയ സ്ത്രീയിൽ അലി ഫൈസിക്ക് ഒരു മകനുണ്ട്. മറ്റു മൂന്നു വിവാഹങ്ങൾ കൂടി കഴിച്ചിട്ടുണ്ട്.