വാനാക്രൈ കംപ്യൂട്ടർ ൈവറസ് ആക്രമണത്തിന്റെ തീവ്രത കുറഞ്ഞതായി രാജ്യാന്തര സൈബര്‍ വിദഗ്ധര്‍. വൈറസ് വ്യാപനം കൂടുതല്‍ ഭൂഖണ്ഡങ്ങളിലേക്ക് വ്യാപിച്ചെങ്കിലും പ്രതീക്ഷിച്ചത്ര ആഘാതമുണ്ടായിട്ടില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഏഷ്യന്‍ രാജ്യങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെ വൈറസ് വ്യാപനം സാരമായി ബാധിക്കാത്തതാണ് ഇത്തരമൊരു വിലയിരുത്തലിന് ആധാരമായത്. സൈബര്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇതിനകം എഴുപതിനായിരം ഡോളര്‍ ചെലവഴിച്ചതായി യു.എസ് ഭരണകൂടം വ്യക്തമാക്കി.
അതേസമയം കാര്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനാവാത്ത സ്ഥിതിയാണെന്ന് റഷ്യ പ്രതികരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനാല്‍ ആക്രമണത്തിന് പിന്നിലാരെന്ന് കണ്ടെത്താനായിട്ടില്ലെങ്കിലും ഇതിനായി ഊര്‍ജിത ശ്രമങ്ങള്‍ നടക്കുന്നതായി യൂറോപ്പിലെ സൈബര്‍ വിദഗ്ധരുടെ സംഘടന പറയുന്നു. ഒന്നും ചെയ്യാനില്ലെന്ന് റഷ്യയും വ്യക്തമാക്കി.