രാജ്യാന്തര ഫുട്ബാൾ താരം സി.കെ വിനീതിന് ജോലി നഷ്ടമാകുമെന്ന വാർത്തയിൽ വിനീതിനെ പിന്തുണച്ച് മുഹമ്മദ്‌റിയാസ്. ഇന്ത്യയുടെ ഫുട്ബാൾ ടീമിനു ഫിഫ റാങ്കിങ്ങിൽ ഉൾപ്പെടെ ഇന്നുണ്ടായ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് സി.കെ. വിനീത്. രാജ്യത്തിന്റെ കായിക രംഗത്ത് അദ്ദേഹം നൽകിയ സംഭാവനകളെ ഒട്ടും തന്നെ പരിഗണിക്കാതെയാണ് ഏജീസ് ഓഫീസ്, വിനീതിനെ ജോലിയിൽ നിന്നും നീക്കം ചെയ്യാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ക്രിക്കറ്റ് താരങ്ങളോട് ഇങ്ങനെയൊരു സമീപനം സർക്കാർ എടുക്കുന്നത് ചിന്തിക്കാൻ സാധിക്കുമോ?
ഈ വിവേചനം പ്രതിഷേധാർഹമാണ്. ഈ നടപടി തിരുത്താൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം. ഏതെങ്കില്ലും ഒദ്യോഗസ്ഥർ വ്യക്തിവിരോധത്തിന്റെ പേരിൽ ചെയ്ത നടപടിയാണെങ്കിൽ, അവരെ മാതൃകപരമായി ശിക്ഷിക്കുവാനും സർക്കാർ മുൻകൈയെടുക്കണം.
സി.കെ വിനീതിന് തന്നെ ഫുട്ബാൾ കരിയറർ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനും, ഇന്ത്യൻ ടീമിന്റെ യശസ്റ്റ് ഇനിയുമുയർത്താനും എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാൻ നാം ബാധ്യസ്ഥരാണെന്നുമാണ് മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചരിക്കുന്നത്.
മതിയായ ഹാജർ ഇല്ലെന്ന കാരണത്താൽ വിനീതിനെ പിരിച്ചുവിടാൻ ഏജീസ് ഓഫിസ് തീരുമാനിച്ചത്. എന്നാൽ, കളി നിർത്തി ഓഫിസിലിരിക്കാനില്ലെന്ന നിലപാടിലാണ് സി.കെ.വിനീത്. പലകുറി ആവശ്യപ്പെട്ടിട്ടും വിനീത് ജോലിക്ക് ഹാജരാകാത്തതിനാലാണ് ഏജിസ് ഓഫീസിന് കടുത്ത നടപടിയിലേക്ക് പോകേണ്ടി വന്നത്. ഫെഡറേഷൻ കപ്പ് സെമി മത്സരത്തിനായി ഒഡീഷയിലാണ് ബംഗളൂരു എഫ് സി താരമായ വിനീത്.