തിരുവനന്തപുരത്ത് ഡെങ്കിപ്പനി വ്യാപകം. ഒരാഴ്ചക്കിടെ ജില്ലയിൽ അറുനൂറിലേറെപ്പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മഴക്കാലമെത്തുന്നതോടെ സ്ഥിതി രൂക്ഷമാകുമെന്ന ആശങ്കയിലാണ് ഡോക്ടര്‍മാർ.
എല്ലാജില്ലകളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കലും രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിലാണ്. പനിക്ക് ചികിത്സതേടിയെത്തുന്നവരിൽ എഴുപതു ശതമാനം പേർക്കും ഡെങ്കിപ്പനിയാണെന്നാണ് സ്ഥിരീകരണം.
തിരുവനന്തപുരം ജനറൽ ആശുപത്രി ഡെങ്കിപ്പനിബാധിതരെക്കൊണ്ട് നിറഞ്ഞു. ജനറലാശുപത്രിയിലെ ഡോക്ടർമാരും ഡെങ്കിപ്പനി ബാധിച്ചവരിലുണ്ട്. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് കോർപ്പറേഷൻ പരിധിയിലാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതിൽ അധികവും.
മഴക്കാലമെത്തുന്നതോടെ സ്ഥിതി രക്ഷമാകാനാണ് സാധ്യത. രോഗം വരാതിരിക്കാനുള്ള സുരക്ഷാ മുൻകരുതലുകൾ എടുക്കാനാണ് ഡോക്ടർമാരുടെ നിർദ്ദേശം.