കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ഡെങ്കിയും വൈറല്‍ പനിയും പടരുന്നു. ഇതിനോടകം പത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. മഴക്കാലപൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയതോടെയാണ് രോഗങ്ങൾ വ്യാപിച്ചത്
എരുമേലി, കാഞ്ഞിരപ്പള്ളി, മുക്കുട്ടുതറ, ഈരാറ്റുപേട്ട. ഏന്തയാർ, വണ്ടന്‍പതാൽ , കൂവപ്പള്ളി പ്രദേശങ്ങളിലാണ് പനി പടർന്നു പിടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പനി ബാധിച്ച് ആനക്കല്ലിൽ ഒരാൾ മരിച്ചിരുന്നു. ശക്തമായ പനിയും ശരീര വേദനയെയും തുടര്‍ന്ന് ചികിത്സ തേടിയെത്തിയർക്കാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചത്. മഴക്കാലപൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങളിൽ ആരോഗ്യവകുപ്പിനുണ്ടായ വീഴ്ചയാണ് രോഗ വ്യാപനത്തിന് കാരണമെന്നാണ് ആക്ഷേപം. പരിസര ശുചിത്വമില്ലാത്തതും മലിനീകരണവും രോഗം പടരുന്നതിന് കാരണമാകുന്നുണ്ട്.
മുൻ വർഷങ്ങളിലും കാഞ്ഞിരപ്പള്ളി ഉൾപ്പെടെയുള്ള മേഖലകളിൽ പനി വ്യാപകമായിരുന്നു. ടാപ്പിങ് നടത്തുന്ന റബർ മരങ്ങളിൽ ഉപയോഗിക്കുന്ന ചിരട്ടകളിലും മറ്റുമാണ് കൊതുകുകുകൾ പെറ്റു പെരുകുന്നത്. കൊതുകു നശീകരണത്തിന് നടപടികൾ സ്വീകരിക്കാത്തത് ഇത്ര കണ്ട് വ്യാപകമാകാൻ കാരണം.