പെട്രോള്‍ പമ്പുടമകളുടെ സമരത്തില്‍ ജനം വലഞ്ഞു. സംസ്ഥാനത്ത് പകുതിയിലധികം പെട്രോൾ പമ്പുകളും അടഞ്ഞുകിടക്കുകയാണ്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ഇന്ധനവിതരണം തടസപ്പെട്ടപ്പോള്‍ കൊച്ചിയില്‍ സമരം കാര്യമായി ബാധിച്ചിട്ടില്ല.
ഡീലർമാരുടെ കമ്മിഷൻ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൺസോർഷ്യം ഒാഫ് ഇന്ത്യൻ പെട്രോളിയം ഡീലേഴ്സിന്‍റെ നേതൃത്വത്തിലാണ് സമരം. എന്നാല്‍ ഒാൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സ് ഫെഡറേഷൻ സമരത്തില്‍ പങ്കെടുക്കുന്നില്ല.
തിരുവനന്തപുരം നഗരത്തിൽ സപ്ലൈകോ പമ്പുകൾ മാത്രമാണ് തുറന്നത്. എന്നാൽ ഗ്രാമ പ്രദേശങ്ങളിൽ സമരം ബാധിച്ചില്ല. പത്തനംതിട്ടയിലും ആലപ്പുഴയിലും മിക്ക പമ്പുകളും അടഞ്ഞുകിടക്കുന്നു. കൊല്ലം, ഇടുക്കി, എറണാകുളം ജില്ലകളെ സമരം കാര്യമായി ബാധിച്ചിട്ടില്ല.
മലബാറില്‍ സമരം ഇന്ധനവിതരണത്തെ കാര്യമായി ബാധിച്ചു. മലപ്പുറം, പാലക്കാട്, കോഴിക്കോട്,കണ്ണൂര്‍ എന്നിവിടങ്ങളില്‍ മിക്ക പമ്പുകളും അടഞ്ഞുകിടക്കുകയാണ്. സപ്ലൈകോയുടെ ഒരു പമ്പും റിലയൻസിന്റെ പമ്പുകളും മാത്രമാണ് കോഴിക്കോട്ട് തുറന്നുപ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ രാവിലെ മുതൽ വൻതിരക്കാണ്.
തുറന്നുപ്രവർത്തിക്കുന്ന പമ്പുകളിൽ ഇന്ധനം തീരാനാണ് സാധ്യത. അര്‍ധരാത്രിവരെയാണ്