E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:44 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ആര്‍എസ് എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം: ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കണ്ണൂര്‍ പയ്യന്നൂരില്‍ വെട്ടേറ്റു മരിച്ച ആര്‍ ‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിജുവിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ജില്ലയില്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ പുരോമിക്കുകയാണ്. ബിജുവിന്‍റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. 

പരിയാരം മെഡിക്കല്‍കോളജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഒമ്പതുമണിക്ക് പോസ്റ്റുമോര്‍ട്ടം ആരംഭിച്ച് പന്ത്രണ്ടരയോടെയാണ് ബിജുവിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. മോര്‍ച്ചറിക്കുമുന്നില്‍ ബിജെപി ആര്‍ എസ് എസ് നേതാക്കള്‍ തടിച്ചുകൂടിയിരുന്നു. വിലാപയാത്രയായി പയ്യന്നൂരിലെത്തിക്കുന്ന മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചശേഷം സമുദായശ്മശാനത്തില്‍ സംസ്കരിക്കും. ബിജുവിന്‍റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി ജില്ലയില്‍ നടത്തുന്ന സമാധാനശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയല്ല കൊലപാതകമെന്നും വിശദീകരിച്ചു. 

ബിജുവിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമസംഭവങ്ങളൊന്നുമുണ്ടായിട്ടില്ല. ആദ്യമണിക്കൂറില്‍ വാഹനങ്ങള്‍ സര്‍വീസ് നടത്തിയെങ്കിലും ദേശീയപാതയില്‍ ഉള്‍പ്പെടെ തടഞ്ഞതോടെ സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങിയില്ല. കടകള്‍ അടഞ്ഞുകിടന്നു. കെഎസ് ആര്‍ ടി സി ബസുകളും സര്‍വീസ് നടത്തിയില്ല.ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കും കനത്തസുരക്ഷ ഒരുക്കിയിരുന്നു. കൊലപാതകികളെ കണ്ടെത്താന്‍ തളിപ്പറമ്പ് സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :