ഓരോ എ.ടി.എം സേവനത്തിനും 25 രൂപ വീതം ചാര്‍ജ് ഈടാക്കുമെന്ന വിവാദ സർക്കുലർ എസ്.ബി.ഐ തിരുത്തി. പണം ഈടാക്കുക ബഡി അക്കൗണ്ട് ഉടമകളിൽനിന്നു മാത്രമായിരിക്കുമെന്നും, മറ്റ് അക്കൗണ്ടുകൾക്ക് എ.ടി.എം ഇടപാടുകളിലെ സൗജന്യം പഴയപടി തുടരുമെന്നും എസ്.ബി.ഐ അറിയിച്ചു. അതേസമയം, സർവീസ് ചാർജ് നല്‍കിയാൽ മൊബൈൽ വാലറ്റ് ഉപയോഗിക്കുന്നവർക്കും എ.ടി.എമ്മിൽ നിന്ന് പണമെടുക്കാമെന്ന പുതിയ അവസരവും എസ്.ബി.ഐ നൽകി.
വിവാദ സർകുലറിലെ ആശയക്കുഴപ്പമെല്ലാം പരിഹരിച്ചാണ് എസ്ബിഐ, വെബ്സൈറ്റിൽ പുതിയ വിശദീകരണം നൽകിയത്. മൊബൈല്‍ വാലറ്റ്ബഡി ഉപഭോക്താക്കള്‍ക്കും ഇനിമുതൽ എടിഎം വഴി പണം പിന്‍വലിക്കാം. ഓരോ എടിഎംസേവനങ്ങൾക്കും 25രൂപവീതം ഈടാക്കുന്നത് ബഡി അക്കൗണ്ട് ഉടമകളിൽനിന്നുമാത്രമായിരിക്കും. സേവിങ്സ് അക്കൗണ്ടുകൾക്ക് ഉൾപ്പെടെ നിലനിൽക്കുന്ന സൗജന്യങ്ങൾ അതേപടി തുടരും. ജൻധൻ ഉൾപ്പെടെയുള്ള ബിഎസ്ബിഡി അക്കൗണ്ടുകളിൽനിന്ന് എടിഎംവഴി മാസത്തിൽ നാലുതവണ സൗജന്യമായി പണം പിൻവലിക്കാം. നേരത്തെയിത് അഞ്ചായിരുന്നു. എന്നാൽ ഇത്തരം അക്കൗണ്ട് ഉടമകൾ ചെക്കിന് പണംനൽകണം. 20 മുഷിഞ്ഞ നോട്ടുകൾ സൗജന്യമായി മാറാം. അതിന് മുകളിൽ നോട്ടൊന്നിന് രണ്ടുരൂപ ചാർജ് ഈടാക്കും. 5000 രൂപയ്ക്ക് മുകളിൽ മൂല്യമുള്ള മുഷിഞ്ഞ നോട്ടുകൾ മാറിയെടുക്കാന്‍ ആയിരത്തിന് അഞ്ച് രൂപയാണ് സർവീസ് ചാർജ്. ഈ നിർദേശങ്ങളെല്ലാം ജൂൺ ഒന്നുമുതലാണ് പ്രാബല്യത്തിൽവരിക. ആദ്യ സര്‍ക്കുലറില്‍ കടന്നുകൂടിയ പിഴവാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്ന് SBI ബാങ്കിങ് എംഡി രജനീഷ് കുമാർ പറഞ്ഞു. നേരത്തെ, വിവാദ സർകുലറിനോട് വൈകാരികമായായിരുന്നു ജനങ്ങളുടെ പ്രതികരണം. എസ്ബിഐയുടെ ഭ്രാന്തൻനയങ്ങൾ അംഗീകരിക്കാനാകുന്നതല്ലെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു.
വിവാദതീരുമാനത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ എസ്ബിഐ മേഖലാ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി