ഭീകര സംഘടനയായ ഇസ‌്‌ലാമിക് സ്റ്റേറ്റിനായി സമൂഹ മാധ്യമങ്ങളിൽ മലയാളത്തിൽ പ്രചാരണം നടത്തുന്നത് കാസർകോട് നിന്നും കാണാതായ സംഘത്തിന്റെ തലവൻ അബ്ദുൾ റാഷിദെന്ന് ദേശീയ അന്വേഷണ ഏജൻസി. പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സമൂഹ മാധ്യമങ്ങളിലെ പ്രചാരണമെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ.
മെസേജ് ടു കേരളയെന്ന വാട്സ് ആപ്പ് ഗ്രൂപ്പിന് പിറകിൽ തൃക്കരിപ്പർ ഉടുമ്പുന്തല സ്വദേശി അബ്ദുൾ റാഷിദാണെന്ന് കേസ് അന്വേഷിക്കുന്ന എൻ.ഐ.എ കൊച്ചി യൂണിറ്റ് സ്ഥിരീകരിച്ചത്. അഫ്ഗാനിസ്ഥാനിലെ നമ്പറിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പിൽ നിന്നും ജിഹാദ് അടക്കമുള്ള വിഷയങ്ങിൽ തീവ്രപ്രചാരണമാണ് നടക്കുന്നത്. ഇതുവഴി ഐ.എസിലേക്ക് ആളെ കൂട്ടുകയാണ് ലക്ഷ്യം .ഇതു സ്ഥിരീകരിക്കുന് സന്ദേശം തൃക്കരിപ്പൂരിലെ പൊതുപ്രവർത്തകന് സംഘം അയച്ചു നൽകിയിട്ടുമുണ്ട്.
കേരളത്തിൽ നിന്നും ദുരൂഹ സാഹര്യത്തിൽ കാണാതായ സംഘത്തിന്റെ തലവനാണ് അബ്ദുൾ റാഷിദെന്നാണ് എൻ ഐ എ പറയുന്നത്.സത്രീകളും കുട്ടികളുംഉൾപ്പെടെ ഇരുപത് പേരെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്ത് അഫ്ഗാനിലെത്തിച്ചതും ഇയാളാണെന്ന് േനരത്തെ കണ്ടത്തിയിരുന്നു
തൃക്കരിപ്പൂരിലെ പ്രദേശിക വാട്സ് ആപ്പ് കൂട്ടായ്മയിലെ നമ്പറുകൾ ഉടമകളുടെ സമ്മതമില്ലാതെ പുതിയ ഗ്രൂപ്പിൽ ചേർത്തതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിലൊരാളായ കാസർകോട് കൊല്ലമ്പാടി സ്വദേശിയാണ് എൻ.ഐ.എക്ക് പാരാതി നൽകിയത് നേരത്തെ തൃക്കരിപ്പൂരിൽ നിന്നും കാണാതായവരിൽ അഷ്ഫാക്ക് മജീദ് മാത്രമാണ് ബന്ധുക്കളും നാട്ടുകാരുമായി സമൂഹ മാധ്യമങ്ങൾ മുഖേനെ ബന്ധപ്പെട്ടിരുന്നത്.