നിർമാണ മേഖലയിലെ മാന്ദ്യം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടൽ. എല്ലാ ജില്ലകളിലും നിയമവിധേയമായി മണൽ-പാറ ഖനനം അനുവദിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ നിയമസഭയിൽ പറഞ്ഞു. സിമന്റ് വില അനിയന്ത്രിതമായി കൂട്ടുന്നത് തടയുമെന്നും മന്ത്രി അറിയിച്ചു.
വൻകിട അടിസ്ഥാന സൗകര്യ പദ്ധതികൾ ഉൾപ്പടെ സംസ്ഥാനത്തെ നിർമാണ് മേഖലയിൽ അസംസ്കൃതവസ്തുക്കളുടെ ക്ഷാമം പരിഹരിക്കനാണ് സർക്കാർ ഇടപെടൽ. ചില ജില്ലകളിൽ മണൽഖനനം സാധ്യമാകുന്നില്ല. കൊല്ലം ഉൾപ്പടെ ചിലജില്ലകളിൽ ഒരുപാറമടപോലും പ്രവർത്തിക്കാത്ത സാഹചര്യവുമുണ്ട്. ഇത് പരിഹരിക്കുമെന്ന് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു.
സിമന്റ് വിലക്കയറ്റം തടയാൻ സർക്കാർ നടപടികളെടുത്തു. കിഫ്ബിയിൽ ഇപ്പോൾ മുപ്പത്തിരണ്ടായിരം കോടിരൂപയുടെ നിക്ഷേപമുണ്ട്. ഇതുവരെ വായ്പ എടുത്തിട്ടില്ലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. അതേസമയം കിഫ്ബിയുടെ പ്രവർത്തനത്തിലെ ആശങ്ക പ്രതിപക്ഷം വീണ്ടും ഉന്നയിച്ചു, ചോദ്യോത്തരവേളയിൽ മന്ത്രി എം.എം മണിയെ ഇന്നും പ്രതിപക്ഷം ബഹിഷ്കരിച്ചു