പൊലീസ് ആസ്ഥാനത്തു നിന്ന് രഹസ്യങ്ങൾ ചോർത്തിയതിന് നടപടി നേരിട്ടയാളെ ഹെഡ്ക്വാർട്ടേഴ്‌സിൽ സുപ്രധാന പദവിയിൽ നിയമിച്ചതായി ആരോപണം. അതീവ രഹസ്യങ്ങൾ സൂക്ഷിക്കുന്ന ടി ബ്രാഞ്ചിന്റെ ചുമതലയിലാണ് ആരോപണ വിധേയനായ സുരേഷ് കൃഷ്ണയെ നിയമിച്ചത്.നിയമനംചട്ടങ്ങൾ പാലിക്കാതെയാണെന്നും ആരോപണമുയർന്നിട്ടുണ്ട്.പൊലീസ് ആസ്ഥാനത്ത് അതീവ രഹസ്യ സ്വഭാവമുള്ള രേഖകളടക്കം സൂക്ഷിക്കുന്ന ടി ബ്രാഞ്ചിന്റെ ചുമതലയിലാണ് സുരേഷ് കൃഷ്ണയെ നിയമിച്ചുകൊണ്ട്
ഉത്തരവിറങ്ങിയത്. രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ചതിന്റെ പേരിൽ സുരേഷ് കൃഷണയെ എട്ടു മാസം മുമ്പ് പേരൂർക്കട എസ്.എ.പി ക്യാമ്പിലേക്ക് സ്ഥലംമാറ്റിയിരുന്നു.
നേരത്തെ ടി ബ്രാഞ്ചിന്റെ ചുമതല വഹിച്ചിരുന്ന കുമാരി ബീനയെ മാറ്റി സെക്ഷനിൽ നിന്നുള്ള സഞ്ജീവിന് ചുമതല നൽകിയെങ്കിലും ഏറ്റെടുക്കാൻ തയ്യാറായില്ല. തുടർന്ന് രണ്ടു മണിക്കൂറിനുള്ളിൽ പുതിയ ഉത്തരവിറക്കിയാണ് സുരേഷ് കൃഷ്ണയെ നിയമിച്ചത്. ഡി ജി പിഎ ഡി ജി പി ഐ.ജി.എന്നിവരുൾപ്പെടെയുള്ള സമിതി തീരുമാനിക്കേണ്ട നിയമനം ഡി ജി പി സ്വന്തം നിലയ്ക്ക് തീരുമാനിച്ചെന്നും ആരോപണമുണ്ട്.നേരത്തെ പുറ്റിങ്ങൽ,ജിഷ വധക്കേസുകൾ ഉൾപ്പെടെയുള്ള രേഖകൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട സമയത്ത് 'ടി - ബ്രാഞ്ചിലെ രേഖകൾ വിവരാവകാശ നിയമപ്രകാരം വരില്ലെന്ന് ചൂണ്ടി കാട്ടി നൽകിയിരുന്നില്ല. ഇതിന്റെ പകപോക്കലാണ് ചുമതലയുണ്ടായിരുന്ന ബീനയെ മാറ്റാനുള്ള കാരണമെന്നും ഒരു വിഭാഗം ആരോപിക്കുന്നു.
Advertisement