ടി.പി.സെൻകുമാർ പൊലീസ് മേധാവിയായി വീണ്ടും ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ലോക്നാഥ് ബഹ്റ അധികാരം കൈമാറി. പതിനൊന്ന് മാസം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് സെൻകുമാർ ഡിജിപി പദവിയിൽ തിരിച്ചെത്തുന്നത്.
ഒടുവിൽ സുപ്രീംകോടതി വിധി നടപ്പായി. ദിവസങ്ങൾ നീണ്ട അനശ്ചിതത്വത്തിന് ശേഷം. പതിനൊന്ന് മാസമായി ഡി.ജി.പി പദവിയിൽ നിന്ന് അകറ്റി നിർത്തപ്പെട്ട സെൻകുമാറിന് ഇത് മധുരപ്രതികാരത്തിന്റ നിമിഷം. രാവിലെ തന്നെ ഡി.ജി.പിയായി പുനർ നിയമിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങുമെന്നായിരുന്നു പ്രതീക്ഷ.ഇതിനായി െഎ.എം.ജിയിലെ ഒാഫീസിൽ സെൻകുമാർ കാത്തിരുന്നു.ഒടുവിൽ മടുത്തപ്പോൾ നേരെ വിട്ടിലേക്ക്. ഒന്നരയോടെ ചീഫ് സെക്രട്ടറി ഒപ്പിട്ട ഉത്തരവ് വന്നു. മൂന്നരയോടെ വീണ്ടും െഎ.എം.ജിയിലെത്തിയ സെൻകുമാർ ഉത്തരവ് കൈയിൽ കിട്ടിയതായി സ്ഥിരീകരിച്ചു.
സഹപ്രവർത്തകരോട് യാത്ര പറഞ്ഞ് വീണ്ടും വീട്ടിലേക്ക്.പിന്നെ ഒരു വർഷത്തോളമായി ഊരിവച്ചിരുന്ന ഡി.ജി.പി കുപ്പായം വീണ്ടുമിട്ട് ഒൗദ്യോഗിക വാഹനത്തിൽ നേരെ പൊലീസ് ആസ്ഥാനത്തേക്ക്.തിരിച്ചെത്തിയ പൊലീസ് മേധാവിയ്ക്ക് ഗാർഡ് ഒാഫ് ഒാണർ
തുടർന്ന് ലോക്നാഥ് ബഹ്റ സെൻകുമാറിന് അധികാരം കൈമാറി. സർക്കാരിനെതിരെ വ്യവഹാരം നടത്തി ഒരു പൊലീസ് ഉദ്യോഗസ്ഥൻ അധികാര സ്ഥാനത്ത് തിരിച്ചെത്തുന്നത് സംസ്ഥാന ചരിത്രത്തിലെ ആദ്യ സംഭവമാണ്. ഒന്നാം വാർഷികം ആഘോഷിക്കാഷിക്കാനൊരുങ്ങുന്ന സർക്കാരിന് പുനർനിയമനം സൃഷ്ടിച്ച നാണക്കേട് ചെറുതല്ല. ജൂൺ 31 ന് പടിയിറങ്ങേണ്ടി വരുമെങ്കിലും ഇന്ത്യൻ സർവീസ് ചരിത്രത്തിൽ അപൂർവഏടായി നിലനിൽക്കുമെന്നുറപ്പ്.