കോട്ടയം കൂട്ടുകെട്ടിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് തുറന്നടിച്ച് കേരളാ കോൺഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ്. തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തില്‍ പങ്കെടുക്കുമെന്നും അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും പി.ജെ.ജോസഫ് പറഞ്ഞു. ഇന്നലത്തെ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമാണെന്ന് മോന്‍സ് ജോസഫും വ്യക്തമാക്കി.
ജില്ലാ പഞ്ചായത്തിലെ സി.പി.എം കൂട്ടുകെട്ടിനെ തുടര്‍ന്ന് പാര്‍ട്ടിക്കുളളിലുണ്ടായ അസ്വസ്ഥതകള്‍ ഒന്നുകൂടി മറ നീക്കി പുറത്തുവരുന്നതായിരുന്നു ജോസഫ് വിിഭാഗത്തിന്റെ നിലപാട്. ജില്ലാ പഞ്ചായത്ത് കൂട്ടുകെട്ടിനെതിരെ ജോസഫ് വിഭാഗം പാര്‍ട്ടിക്കുളളിലും പുറത്തും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. യോഗത്തിൽ പങ്കെടുതിരുന്നതിനെക്കുറിച്ചുള്ള പി.ജെ. ജോസഫിന്റെ മറുപടിയും ഇതിനെ സാധൂകരിക്കുന്നതായിരുന്നു.
ജോസഫിനെ പിന്തുണച്ചും നിലാപടുകൾ പാർട്ടിയിൽ ചർച്ച ചെയ്യുമന്ന് വ്യക്തമാക്കി കൊണ്ടും മോൻസ് ജോസഫു രഗംത്തെത്തി. കോട്ടയത്തെ കൂട്ടുകെട്ട് പാര്‍ട്ടിക്കുളളിലുണ്ടാക്കിയിരിക്കുന്ന അസ്വസ്ഥതകള്‍ അത്ര നിസാരമല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ജോസഫ് വിഭാാഗത്തിന്റെ വിട്ടുനില്‍ക്കല്‍. വീണ്ടും യോഗം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലപാട് മാറ്റാതെ അണികളെ ബോധ്യപ്പെടുത്തി പ്രശ്നം എങ്ങനെ പരിഹരിക്കാനാകുമെന്നതാണ് കെ.എം മാണിക്ക് മുന്നിലെ വെല്ലുവിളി.
Advertisement