E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:44 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

സിപിഐയെ പരിഹസിച്ച് ദേശാഭിമാനി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ നിലപാടിനെ വിമര്‍ശിച്ച സി.പി.ഐയ്ക്ക് ദേശാഭിമാനി മുഖപ്രസംഗത്തിലൂടെ സി.പി.എമ്മിന്റ മറുപടി. കോണ്‍ഗ്രസ് തോറ്റതിന് എന്തിനാണ് ഇത്ര വേവലാതിയെന്ന് ചോദിക്കുന്ന മുഖപ്രസംഗം സി.പി.എമ്മിനെതിരെ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമാണന്നും കുറ്റപ്പെടുത്തുന്നു.

കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും പരാജയപ്പെടുത്തുകയാണ് ഇടതുനിലപാട്. അതിൽ നിന്ന് മാറ്റം വരുത്തേണ്ട സാഹചര്യം ഇപ്പോഴില്ല. അതുകൊണ്ടാണ് കോട്ടയത്ത് കോൺഗ്രസിനെ തോൽപിക്കാൻ തീരുമാനിച്ചത്. പക്ഷെ ആ തോല്‍വി ഞങ്ങളുടെ സഹജീവികളില്‍ അസ്വസ്ഥതയുണ്ടാക്കി. കോട്ടയം മറയാക്കി ഇവർ സി.പി.എമ്മിനെതിരെ ഉയർത്തുന്ന ആക്ഷേപങ്ങൾ കോൺഗ്രസിനെ ജയിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ വിഫലമായതിന്റ വികാര പ്രകടനങ്ങളാണ്. ഒരു പ്രാദേശിക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റതിന് ഇത്ര ഒച്ചപ്പാടുണ്ടാക്കേണ്ടതുണ്ടോയെന്നും ഇന്ദിരാഭവനില്‍ ഉണ്ടായതിനെക്കാള്‍ വലിയ വിലാപമാണ് ചിലകേന്ദ്രങ്ങളിലുണ്ടായതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

അഴിമതിയിൽ മുങ്ങിക്കുളിച്ച കോൺഗ്രസിനെ ജയിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്നതാണോ ധാർമ്മികതയുടെ അടിസ്ഥാനം. കോൺഗ്രസിനെ അധികാരക്കസേരയിൽ ഇരുത്താൻ എൽ.ഡി.എഫിനോ സി.പി എമ്മിനോ താൽപര്യമില്ല. തളരുന്ന കോൺഗ്രസിനും യു.ഡി.എഫിനും വിവാദങ്ങളിലൂടെ ഊർജം പകരുകയാണ് മാധ്യമങ്ങൾ. ഇത്തരം ആക്രമണങ്ങളെ ഇടതുമുന്നണി ഒറ്റക്കെട്ടായി അതിജീവിക്കണമെന്നാണ് അപസ്വരങ്ങൾക്കപ്പുറം ജനങ്ങൾ പ്രതീക്ഷിക്കുന്നത് മുഖപ്രസംഗം പറയുന്നു


Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :