എസ്. രാജേന്ദ്രന്റെ ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് റവന്യൂമന്ത്രി നിയമസഭയെ അറിയിച്ചതോടെ , ഇക്കാര്യത്തിൽ സിപിഐയും സിപി എമ്മും തമ്മിലുള്ള ഭിന്നത ഒന്നുകൂടി രൂക്ഷമായി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.എം.മണിയും ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട് തള്ളിക്കൊണ്ടാണ് ഇ.ചന്ദ്രശേഖരൻ നിയമസഭയിൽ മറുപടി നൽകിയിരിക്കുന്നത്.
മൂന്നാറിൽ പ്രാദേശിക സിപിഎം നേതാക്കൾ ഭൂമി കൈയ്യേറിയിട്ടല്ലെന്നും രാജേന്ദ്രനെ കുറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമായിരുന്നു മന്ത്രി എം.എം.മണിയുടെ നിലപാട്.
മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ഈ നിലപാടിനെ പാടെ തള്ളിക്കൊണ്ടാണ് , എസ്. രാജേന്ദ്രന്റെ ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചിരിക്കുന്നത്. ഇതോടെ ഇക്കാര്യത്തിൽ സിപിഐയും സിപിഎമ്മും തമ്മിലുള്ള അഭിപ്രായ ഭിന്നത ഒന്നുകൂടി കടുക്കും. വരും ദിവസങ്ങളിൽ ഇത് കൂടി ഉപയോഗിച്ചാവും , പ്രതിപക്ഷം മൂന്നാറിനെ സർക്കാരിനെതിരെ നിയമസഭക്ക് അകത്തും പുറത്തും ആയുധമാക്കുക.