ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായ സംഭവവികാസങ്ങൾ കേരളാ കോൺഗ്രസിലുണ്ടാക്കിയ അസ്വസ്ഥകളെ പരമാവധി പ്രയോജനപ്പെടുത്താൻ കോൺഗ്രസ് നീക്കം. ജോസ് കെ.മാണിയെയും കെ.എം.മാണിയെയും ഒഴിവാക്കിയുള്ള കേരളാ കോൺഗ്രസിനെ യുഡിഎഫിലെത്തിക്കാനുള്ള നീക്കങ്ങളും അണിയറയിൽ സജീവമായി. ജോസഫ് വിഭാഗത്തിന് പുറമെ കെ.എം.മാണിയോട് ഏറെ അടുപ്പം പുലർത്തുന്ന സംസ്ഥാന നേതാക്കൾക്ക് വരെ പാർട്ടി സ്വീകരിച്ച നിലപാടിൽ വിയോജിപ്പുണ്ട്.
ഒറ്റക്കെട്ടായുള്ള തീരുമാനം എന്ന് പാർട്ടി ചെയർമാൻ കെ.എം.മാണി പറയുമ്പോഴും സംസ്ഥാന നേതാക്കൾക്കും എം.എൽഎമാർക്കും അഭിപ്രായ വ്യത്യാസമുണ്ട് എന്നുള്ളത് വ്യക്തമാണ്. അതുകൊണ്ട് തന്നെ ഈ സാധ്യതയെ പരമാവധി ഉപയോഗപ്പെടുത്താനാണ് കോൺഗ്രസ് നീക്കം. ചരൽക്കുന്ന് താരുമാനത്തലുൾപ്പെടെയ കേരളാ കോൺഗ്രസിനെ അത്ര കണ്ട് വിമർശിക്കതിരുന്ന എ ഗ്രൂപ്പ് തന്നെ വളരെ ശക്തമായി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ലക്ഷ്യം ജോസ് കെ.മാണിയും കെ.എം.മാണിയും തന്നെ.
യുഡിഎഫിനോട് അനുഭാവം പുലർത്തിയിരുന്ന കേരളാ കോൺഗ്രസ് നേതാക്കളും ഇപ്പോൾ ആശയക്കുഴപ്പഴത്തിലാണ് ഇവരെ.നേതാക്കളെ പരമാവധി അടുപ്പിക്കുന്നതിനൊപ്പം കേരളാ കോൺഗ്രസിനുള്ളിൽ ജോസ് കെ.മാണിയുടെ നിലപാടുകളോട് അത്ര കണ്ട് യോജിപ്പില്ലാത്തവരെയും മുന്നണിയിലെത്തിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. ബാർ കോഴക്കേസിൽ കെ.എം.മാണിയുടെ രാജിയുമായി ബന്ധപ്പെട്ട്പാർട്ടിയിൽ അഭിപ്രായ വ്യത്യാസമുർന്നപ്പോൾ ജോസഫ് വിഭാഗത്തെ അടുപ്പിച്ച് നിർത്താൻ കോൺഗ്രസ് ശ്രമിച്ചിരുന്നു. ഒരുപരിധിവരെ അന്ന് കെ.എം.മാണിയെ പ്രതിരോധത്തിലാക്കിയതും ഈ നീക്കം തന്നെയായിരുന്നു. അതേ തന്ത്രം തന്നെ ഇപ്പോൾ കോൺഗ്രസ് വീണ്ടും പയറ്റുന്നത്. ഇതിനെ എങ്ങനെ കേരളാ കോൺഗ്രസ് നേതൃത്വം പ്രതിരോധിക്കും എന്നുള്ളതാണ് ഇനി കാണേണ്ടത്.