മാണിയുടെ നിലപാട് രൂക്ഷ·ഭാഷയില്‍ തള്ളി കോണ്‍ഗ്രസ്. കോട്ടയത്ത് നടന്നതെല്ലാം മാണിയുടെ അറിവോടെയെന്നും കൊടുംവഞ്ചനയ്ക്ക് ന്യായീകരണമില്ലെന്നും കെ.സി.ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസിലെ മാണി വിരുദ്ധരെ ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം.
മാണി പിന്നോട്ടാഞ്ഞെങ്കിലും കോണ്‍ഗ്രസിന് മനംമാറ്റമില്ല. രൂക്ഷ ഭാഷയിലാണ് പ്രതികരണം. കോട്ടയം ഡി.സി.സി മാണിയെ അധിക്ഷേപിച്ചെന്ന വാദം സത്യവിരുദ്ധമാണ്. വഞ്ചനയ്ക്ക് മാണി വലിയവില നല്‍കേണ്ടിവരുമെന്നും മുന്നറിയിപ്പ്.
യു.ഡി.എഫ് പിന്തുണയോടെ ജയിച്ച കെ.എം. മാണിയും ജോസ് കെ. മാണിയും ജനപ്രതിനിധികളായി തുടരുന്നത് ധാര്‍മ്മികതയല്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് എം.എം. ഹസനും പറഞ്ഞു വെക്കുന്നു. ഇരുവരെയും കാത്തിരിക്കുന്നത് യൂദാസിന്‍റെ അനുഭവമാകും. കോണ്‍ഗ്രസിനും കെ.എം.മാണിക്കുമെതിരെ രൂക്ഷവിമർശനവുമായി ജെ.ഡി.യുവും രംഗത്തെത്തി.