കുട്ടികളുടെ ചാട്ടുളി ചോദ്യങ്ങൾക്ക് മെയ്‌വഴക്കത്തോടെ മറുപടി പറഞ്ഞ് ഭരണപരിഷ്കാരകമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ മുതൽ പിണറായിയുമായുള്ള ബന്ധം വരെ ചോദ്യങ്ങളായപ്പോൾ പലപ്പോഴും അദ്ദേഹം വഴുതിമാറി. തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതി സംഘടിപ്പിച്ച അവധിക്കാല ക്യാംപിൽ അതിഥിയായെത്തിയതായിരുന്നു വി.എസ്.അച്യുതാനന്ദൻ.
കുട്ടികളുടേതാണെങ്കിലും കുഴയ്ക്കുന്ന ആദ്യചോദ്യത്തെ വി.എസ്. നേരിട്ടത് ഇങ്ങനെ. മുഖ്യമന്ത്രിയെക്കുറിച്ചും മന്ത്രിസഭയുടെ പ്രവർത്തനത്തെക്കുറിച്ചുമായി തൊട്ടുപിന്നാലെ ഒരു വിരുതൻ
കുട്ടിക്കാലത്തേക്കുറിച്ചുള്ള ഓർമ്മകൾ പങ്കിടുന്നതിനിടെ, ഒരാൾക്കറിയേണ്ടത് കാർട്ടൂൺ കാണാറുണ്ടോ എന്നായിരുന്നു. ഇഷ്ടവിഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി വൈകിയപ്പോൾ കുട്ടികൾ അസ്വസ്ഥരായി. കഴിഞ്ഞപ്പോൾ വി.എസെന്ന് ആർപ്പുവിളിച്ചു. ഇനി മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് ഇല്ലെന്ന് തലയാട്ടിയാണ് വി.എസ് മടങ്ങിയത്.