E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:44 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

പുനര്‍നിയമനം : ടി.പി.സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യഹര്‍ജി വെളളിയാഴ്ച പരിഗണിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പുനര്‍നിയമനം വൈകുന്നതിനെതിരെ ഡിജിപി.ടി.പി.സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യഹര്‍ജി സുപ്രീംകോടതി വെളളിയാഴ്ച പരിഗണിക്കും. പുനര്‍നിയമന ഉത്തരവിറക്കാനുളള നടപടി തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേസില്‍ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്. അതേസമയം, വിധിയില്‍ വ്യക്തത തേടിക്കൊണ്ട് ഹര്‍ജി സമര്‍പ്പിക്കുന്ന കാര്യത്തില്‍ അഡ്വക്കേറ്റ് ജനറലിന്‍റെ തീരുമാനം നിര്‍ണായകമാകും. 

‌പുനര്‍നിയമന ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്നും  ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ കോടതിയലക്ഷ്യനടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ടി.പി.സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി,, വിധി പറഞ്ഞ ബെഞ്ചിന് മുന്നിലാണ് പരിഗണിക്കുക. വെളളിയാഴ്ചയ്ക്ക് മുന്‍പ് പൊലീസ് മേധാവിയായി നിയമിച്ച് ഉത്തരവിറക്കിയാലും സെന്‍കുമാര്‍ ഹര്‍ജി പിന്‍വലിക്കുമോയെന്ന് കണ്ടുതന്നെയറിയണം. ഉത്തരവിറക്കിയാല്‍ കോടതിയലക്ഷ്യഹര്‍ജി നിലനില്‍ക്കില്ലെന്ന് വാദമുണ്ടെങ്കിലും  പുനര്‍നിയമന ഉത്തരവ് വൈകിപ്പിച്ചതിന് നളിനി നെറ്റോയ്ക്കെതിരെ ശാസന ആവശ്യപ്പെടാന്‍ നിയമതടസമില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. അതേസമയം, സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കി ലോക്നാഥ് ബെഹ്റയെ നിയമിച്ചുക്കൊണ്ട് കഴിഞ്ഞവര്‍ഷം ജൂണ്‍ ഒന്നിനിറക്കിയ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറാക്കിയതും ശങ്കര്‍ റെഡ്ഡിക്ക് സ്ഥലംമാറ്റം നല്‍കിയതും ഇതേ ഉത്തരവിലാണ്. സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിക്കാന്‍ ഉത്തരവിട്ടെങ്കിലും ബെഹ്റ അടക്കം മറ്റു മൂന്ന് ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ പരാമര്‍ശമുണ്ടായില്ല. വിധിയില്‍ വ്യക്തത വരുത്തുന്ന കാര്യത്തില്‍ അഡ്വക്കേറ്റ് ജനറലിന്‍റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് സുപ്രീംകോടതി സര്‍ക്കാര്‍ അഭിഭാഷകര്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :