എസ്.ബി.ഐയുമായുള്ള ലയനത്തിന്റെ ഭാഗമായി എസ്.ബി.ടി ആവിഷ്കരിച്ച സ്വയംവിരമിക്കൽ പദ്ധതി പാളി. എസ്.ബി.ടി ജീവനക്കാരായിരുന്ന 480 പേർ മാത്രമാണ് വി.ആർ.എസ്. ആനുകൂല്യം പറ്റി വിരമിച്ചത്. 24 പേരുടെ അപേക്ഷ ബാങ്ക് മാനേജ്മെന്റ് തള്ളി.
ലയനത്തിന്റെ ഭാഗമായി അഞ്ച് അനുബന്ധബാങ്കുകളിൽ നിന്നുമായി 12000 പേരെങ്കിലും വി.ആർ.എസ് എടുക്കുമെന്നായിരുന്നു എസ്.ബി.ഐയുടെ കണക്കുകൂട്ടൽ. എന്നാൽ എസ്.ബി.ടിയിൽ ജീവനക്കാരായിരുന്ന 480 പേർ മാത്രമേ വി.ആർ.എസ് എടുത്തുള്ളു. 579 പേർ അപേക്ഷിച്ചു. ഇതിൽ 75 പേർ അപേക്ഷ പിൻവലിച്ചു. ബാങ്ക് മുൻകയ്യെടുത്ത് നേരത്തെ വിദഗ്ധപരിശീലനം ലഭ്യമാക്കിയിരുന്ന 24 പേരുടെ വി.ആർ.എസ് അപേക്ഷ തള്ളുകയും ചെയ്തു.
അന്‍പത്തഞ്ച് വയസ് തികയുകയോ ഇരുപത് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കുകയോ െചയ്തവര്‍ക്ക് വി.ആര്‍.എസിന് അപേക്ഷിക്കാമെന്നായിരുന്നു വ്യവസ്ഥ. സർവീസിൽ അവശേഷിക്കുന്ന മാസങ്ങളിലുള്ള ശമ്പളത്തിന്റെ പകുതി തുക പിരിഞ്ഞുപോയവർക്ക് നൽകി. പരമാവധി മുപ്പത് മാസത്തെ ശമ്പളമേ നൽകിയിട്ടുള്ളു.