പൊതുവിപണിയിലേതിനേക്കാൾ വിലകൂട്ടി വിറ്റ അരിയുടെ വില കുത്തനെ കുറച്ച് സിവിൽ സപ്ലൈസ് കോർപറേഷൻ. സബ്സിഡി അരി ഇല്ലെന്ന പേരിൽ വിപണിവിലയേക്കാൾ ആറു രൂപ കൂട്ടി 42 രൂപയ്ക്ക് വിറ്റ അരിയുടെ വില 25 രൂപയാക്കിയാണ് സപ്ലൈക്കോ ഒറ്റയടിക്ക് കുറച്ചത്. ഉയർന്ന വിലയ്ക്ക് സപ്ലൈക്കോ അരിവില്ക്കുന്നെന്ന മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി
വിപണിയിൽ 36 രൂപയ്ക്ക് ലഭിക്കുന്ന അരി മാവേലി സ്റ്റോറുകളിൽ 42 രൂപയ്ക്ക് വിൽക്കുന്നതായ വാർത്ത വെള്ളിയാഴ്ചയാണ് മനോരമ ന്യൂസ് പുറത്തുവിട്ടത്.36 രൂപയ്ക്ക് കടകളിൽ ലഭിച്ചതിനേക്കാളും ഗുണനിലവാരമില്ലാത്ത് അരിയായിരുന്നു സപ്ലൈക്കോ ഉയർന്ന നിരക്കിൽ വിറ്റത്.സബ്സിഡി അരി ഇല്ലാത്തതിനെ തുടർന്ന് സബ്സിഡി ഇല്ലാത്ത് അരിയെന്നായിരുന്നു വിശദീകരണം.എന്നാൽ ജനങ്ങൾക്ക് ഉപകാരപ്രദമാകേണ്ട മാവേലി സ്റ്റോറിലെ കൊള്ള പുറത്തുവന്നത് നാണക്കേടായതോടെ സിവിൽ സപ്ലൈസ് കോർപറേഷൻ ഇടപെട്ടു.
ഉയർന്ന നിരക്കിൽ വിറ്റുകൊണ്ടിരുന്ന മുന്തിയയിനം അരി സബ്സിഡി നിരക്കിൽ നൽകാനാണ് തീരുമാനം. ഇതോടെ അരിവില 36 ആയി കുറയും. ഇന്നലെ വൈകിട്ടാണ് അരിവില വെട്ടിക്കുറച്ചത്. 42 രൂപയ്ക്ക് വിറ്റിരുന്ന അരി സബ്സിഡി അരിയാക്കി മാറ്റി 25 രൂപയ്ക്കാണ് ഇപ്പോൾ വിലക്കുന്നത്.. നിലവിൽ സബ്സിഡി അരിമാത്രമാണ് മിക്ക മാവേലി സ്റ്റോറിലും നൽകുന്നത്. ഉയർന്ന നിരക്കിൽ വിറ്റ സബ്സിഡി ഇല്ലാത്ത അരി ഗോഡൗണുകളിലേക്ക് തിരിച്ചയച്ചെന്നാണ് വിശദീകരണം.
Advertisement