കണ്ടക്ടർ നിയമനത്തിൽ കെഎസ്ആർടിസിയുടെ ഒളിച്ചുകളി. പി.എസ്.സി നിയമന അറിയിപ്പ് നൽകിയിട്ടും ഉദ്യോഗാർഥികളെ ജോലിയില്‍ പ്രവേശിപ്പിക്കാൻ കെഎസ്ആർടിസി അനുവദിച്ചിട്ടില്ല. നിയമന അറിയിപ്പ് നൽകി മൂന്ന് മാസത്തിനകം ജോലി നൽകണമെന്നാണ് ചട്ടം.
4051 ഒഴിവുകളിലേക്കാണ് ഉദ്യോഗാർഥികൾക്ക് പി.എസ്്.സി നിയമന അറിയിപ്പ് നൽകിയിട്ടുള്ളത്.ഈ ഒഴിവുകൾ ഇല്ലെന്ന് പറയാൻ കെഎസ്ആർടിസിയ്ക്കാവില്ല കാരണം 4263 താൽകാലിക കണ്ടക്ടർമാർ നിലവിൽ ജോലി ചെയ്യുന്നുണ്ടെന്ന് വിവരാവകാശ കണക്കുകൾ പറയുന്നു.പി.എസ്‍സി ഉത്തരവിറങ്ങിയാൽ ഉടൻ താൽകാലിക ജീവനക്കാരെ നീക്കി സ്ഥിരം നിയമനം നടത്തണം.
കൂടാതെ നിയമന അറിയിപ്പ് നൽകി മൂന്ന് മാസത്തിനകം ജോലി നൽകണമെന്നും ചട്ടമുണ്ടെന്നിരിക്കെ അറിയിപ്പ് കൈപ്പറ്റി നാല് മാസമായിട്ടും ഉദ്യോഗാർഥികള്ക്ക് ജോലി കിട്ടിയിട്ടില്ല. താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്നും പിൻവാതില്‍ നിയമനത്തിന് സർക്കാര്‍ കൂട്ട് നിൽക്കുകയാണെന്നും ഉദ്യോഗാർഥികൾ കുറ്റപ്പെടുത്തുന്നു
ഇനിയൊരു പിഎസ്എസി എഴുതാൻ പ്രായംകൊണ്ട് യോഗ്യതയില്ലാത്തവരാണ് ലിസ്റ്റിൽ പലരും.സാമ്പത്തിക ബാധ്യതയൊന്നുമില്ലാതെ താൽകാലി നിയമനങ്ങൾ റദ്ദ് ചെയ്ത് സ്ഥിരംനിയമനം നടത്താമെന്നിരിക്കെ പിഎസ്്്സിയെന്ന വലിയ സംവിധാനത്തെ പോലും തരംതാഴ്ത്തുകയാണ് കെഎസ്ആർടിസി.ഒപ്പം ഇടത് സർക്കാരിന്റെ പ്രകടന പത്രികയില്‍ ഉദ്യോഗാർഥികൾക്ക് നൽകിയ ഉറപ്പും പാഴാകുന്നു
Advertisement