മന്ത്രി എം.എം.മണി നടത്തിയ പ്രസംഗം ഗൗരവതരമെന്നും പൊലീസ് മേധാവി ഇതൊന്നും കാണുന്നില്ലേ എന്നും ഹൈക്കോടതി. പ്രസംഗം സ്ത്രീ വിരുദ്ധമല്ലെന്നും മാധ്യമ പ്രവർത്തകർക്ക് എതിെരയാണെന്നും സർക്കാർ നിലപാടെടുത്തപ്പോൾ മാധ്യമപ്രവർത്തകർക്കും പൗരാവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. പ്രസംഗം വിവാദമായതിനാലാണ് പാർട്ടി ശാസിച്ചതെന്ന് എം.എം.മണി കുഞ്ചിത്തണ്ണിയിൽ പറഞ്ഞു
മന്ത്രി എം എം മണിയുടെ പ്രസംഗത്തിന്റെ പൊരുൾ പരിശോധിക്കാനാണ് കോടതിയടെ തീരുമാനം. പ്രസംഗം ഉൾപ്പെട്ട സിഡി ഹാജരാക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി. സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ മണിക്കെതിരെ കേസെടുക്കണമെന്ന തൃശൂർ സ്വദേശി ജോർജ് വട്ടുകുളത്തിന്റെ ഹർജി പരഗണിക്കുമ്പോഴായിരുന്നു കോടതി എംഎം മണിയുടെ പ്രസംഗം ഗൗരവതരമെന്ന് വ്യക്തമാക്കിയത്. പൊലീസ് മേധാവി ഇതൊന്നും കാണുന്നില്ലേ എന്നും കോടതി ആരാഞ്ഞു. മാധ്യമപ്രവർത്തകർക്കെതിരായായിരുന്നു പ്രസംഗമെന്ന് സർക്കാർ അറിയിച്ചപ്പോൾ മാധ്യമപ്രവർത്തകരും മനുഷ്യരല്ലേ എന്ന് കോടതി ചോദിച്ചു. അതേസമയം പ്രസംഗം വിവാദത്തിന് ഇടയാക്കിയതിനാലാണ് പാര്‍ട്ടി തന്നെ ശാസിച്ചതെന്നും താന്‍ സ്്ത്രീവിരുദ്ധമായി സംസാരിച്ചെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടില്ലെന്നും എം എം മണി പറഞ്ഞു
സ്ത്രീകളുടെ മാനം രക്ഷിക്കുന്നതിനെക്കുറിച്ച് കോൺഗ്രസുകാർ ക്ലാസെടുത്താൽ അതിന് മറുപടി പറയാൻ മലയാള ഭാഷയിൽ വാക്കുകളില്ലെന്നും മണി പറഞ്ഞു. തന്റെ സഹോദരൻ ലംബോദരന് അനധികൃത സ്വത്ത് ഉണ്ടെങ്കിൽ പിടിച്ചെടുക്കട്ടെയെന്നും തന്നെ വെട്ടിലാക്കാന്‍ ലംബോദരന്റെ കാര്യം പറയേണ്ടന്നുമാണ് മണിയുടെ നിലപാട്