മലയാളം നിർബന്ധിത ഭാഷയായി സംസ്ഥാനത്തെ എല്ലാ സ്്കൂളുകളിലും പഠിപ്പിക്കണമെന്ന ബിൽ നിയമസഭയിൽ. മാതൃഭാഷ പഠിക്കാനും സംസാരിക്കുവാനും കുട്ടികൾക്ക് സ്വാതന്ത്ര്യം നൽകുന്ന നിയമ നിയമമാണിതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ബില്ലിന് ഭരണഘടനാ സാധുതയില്ലെന്ന് പ്രതിപക്ഷ എം.എൽ.എമാർ അഭിപ്രായപ്പെട്ടു.
ചരിത്രത്തിലിടം നേടിയ നിയമനിർമ്മാണങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച പഴയ നിയമസഭയിലാണ് , മലയാളത്തെ സംരക്ഷിക്കാനുള്ള നിയമനിർമ്മാണത്തിനും വേദിയൊരുങ്ങിയത്. നീണ്ട ചർച്ചയൊന്നും ഉണ്ടായില്ലെങ്കിലും, ഭരണ, പ്രതിപക്ഷ അംഗങ്ങൾ ഉത്സാഹത്തോടെ ചർച്ചകളിൽ പങ്കാളികളായി. ഭാഷയുടെ ദാർശനിക ഭാവം തുടങ്ങി ഗ്രാമ്യഭാഷയുടെ പ്രഹരശക്തിവരെ ഉയർന്നുകേട്ടു
മലയാളം കുട്ടികൾ നിർബന്ധമായും പഠിക്കമം, പക്ഷെ പഠിക്കേണ്ടാത്ത ചിലതൊക്കെ ഉണ്ടെന്ന് ഒാർമ്മിപ്പിച്ചത് കെ.എം.ഷാജിയാണ്. നിയമം കൊണ്ടുവരുമ്പോൾ അതിന് ഭരണഘടനാ സാധുത ഉണ്ടാകണം, മറ്റ് ഭാഷകൾ പഠിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കരുത് എന്ന് ഒാർമ്മിപ്പിക്കാൻ മുന്നിൽ നിന്നത് എം.ഉമ്മറും കെ.സി.ജോസഫുമാണ്.
ബില്ല് സഭ സബ്ജക്ട് കമ്മറ്റിയുടെ പരിഗണനക്ക് വിട്ടു. സമഗ്രമായ മാറ്റങ്ങളോടെയാവും വീണ്ടും സഭയുടെ പരിഗണനക്ക് വരിക.