മൂന്നാർ കൈയേറ്റമൊഴിപ്പിക്കലിന്റെ പേരിൽ പരസ്പരം പഴിചാരി സി.പി.എം. സി.പി.ഐ നേതൃയോഗങ്ങൾ. മുഖ്യമന്ത്രിയുടേത് ഒറ്റയാൻ സമീപനമെന്ന് സി.പി.ഐ നിർവാഹകസമിതിയിൽ വിമർശനമുയർന്നു. മൂന്നാറിൽ റവന്യൂവകുപ്പ് ഏകപക്ഷിയമായി പ്രവർത്തിക്കുന്നുവെന്നായിരുന്നു സി.പി.എം സംസ്ഥാനസമിതിയിൽ കോടിയേരി അവതരിപ്പിച്ച റിപ്പോർട്ടിലെ പരാമർശം. മുഖ്യമന്ത്രിക്കും എം.എം.മണിക്കുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് സി.പി.ഐ സംസ്ഥാന നിർവാഹകസമിതിയിൽ ഉയർന്നത്. മുഖ്യമന്ത്രിയുടെ ഒറ്റയാൻ നിലപാടുകൾ ഭരണത്തിന്റെ നിറംകെടുത്തുന്നു. ഇടതുമുന്നണിയുടെ പൊതുനിലപാടല്ല അദ്ദേഹം മൂന്നാറിൽ സ്വീകരിച്ചത്. ഇടത് ഐക്യത്തിന് മങ്ങലേൽപിക്കുന്ന സമീപനങ്ങൾ ഗൗരവതരമാണെന്നും അഭിപ്രായമുയർന്നു. മന്ത്രിക്കു ചേർന്ന പരാമർശങ്ങളല്ല എം.എം.മണി നടത്തുന്നതെന്നായിരുന്നു മറ്റൊരു വിമർശനം. റവന്യൂവകുപ്പിൽ സി.പി.എം നിലപാട് അടിച്ചേൽപ്പിക്കേണ്ടതില്ല. എൽ.ഡി.എഫ് നയമാണ് വകുപ്പ് നടപ്പിലാക്കുന്നതെന്നും യോഗം വിലയിരുത്തി. തുടർന്ന് റവന്യൂവകുപ്പിനെ അനുകൂലിച്ച് സി.പി.ഐ വാർത്താക്കുറിപ്പും പുറത്തിറക്കി. ഭീഷണിക്കും വെല്ലുവിളിക്കും മുന്നില്‍ ഉദ്യോഗസ്ഥര്‍ മുട്ടുമടക്കരുത്. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു മുന്നില്‍ മന്ത്രി കീഴടങ്ങരുതെന്നും വാർത്താക്കുറിപ്പിൽ സി.പി.ഐ ആവശ്യപ്പെട്ടു.
Advertisement