ഇടുക്കി ജില്ലാഭരണകൂടത്തിന് കടുത്ത താക്കീതുമായി മുഖ്യമന്ത്രി. സർക്കാർനയം നടപ്പാക്കാത്തവർ ഉദ്യോഗസ്ഥരായി ഉണ്ടാകില്ലെന്ന് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സർക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്നും മന്ത്രിമാർ പരസ്പരം ചേരിപ്പോര് നടത്തുകയാണെന്നും അടിയന്ത്രിര പ്രമേയ നോട്ടിസ് നൽകിക്കൊണ്ട് വി.ഡി.സതീശൻ ആരോപിച്ചു.
ഇടുക്കിയിലെ കൈയ്യേറ്റം ഒഴിപ്പിക്കൽ സംബന്ധിച്ച് സർക്കാരിൽ നിലനിൽക്കുന്ന ഭിന്നതയാണ് പ്രതിപക്ഷം ആയുധമാക്കിയത്. റവന്യൂമന്ത്രി നിർദ്ദേശിച്ചിട്ടാണോ പാപ്പാത്തി ചോലയിലെ കൈയ്യേറ്റം ഒഴിപ്പിച്ചതെന്ന് വി.ഡി സതീശൻചോദിച്ചു. മുഖ്യമന്ത്രി ഇത് അറിഞ്ഞില്ലെന്നാണ് പറയുന്നത്. ഒരുമന്ത്രി പറയുന്നത് അനുസരിക്കുന്ന ഉദ്യോഗസ്ഥനെ മറ്റൊരു മന്ത്രി ചെറ്റയെന്നാണ് വിശേഷിപ്പിക്കുന്നത്.
സർക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇടുക്കികലക്ടറെയും ദേവികുളം സബ്കലക്ടറേയും കടുത്തഭാഷയിലാണ് താക്കീത് ചെയ്തത്. മന്ത്രിമാർ പരസ്പരം പോരടിക്കുന്ന ഈ സർക്കാർപറയുന്നത് ഏത് ഉദ്യോഗസ്ഥനാണ് കേൾക്കുക എന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറുചോദ്യം. കുരിശ് പൊളിച്ചതിന്റെ പേരിൽ പ്രതിക്കൂട്ടിൽ നിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായി മുഖ്യമന്ത്രി. ഇനി ആർക്കും സർക്കാർഭൂമി കൈയ്യാറാൻതോന്നാത്തവിധം ശക്തമായ നടപടികളുണ്ടാവുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.