മുസ്്ലിം യൂത്ത്്്ലീഗ് പ്രവര്‍ത്തനം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിനായി യൂത്ത് ലീഗ് ദേശീയകമ്മിറ്റി രൂപീകരിക്കും. ബെംഗളുരൂവിൽ ചേരുന്ന യൂത്ത് ലീഗ് ദേശീയ സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.
ഒരു കൺവീനറെ നിയമിക്കുന്നതോടെ ദേശീയ തലത്തിലുളള പ്രവർത്തനങ്ങൾ അവസാനിച്ചൂവെന്ന് കരുതി പോന്ന മുസ്്ലിംലീഗാണ് യൂത്ത്്്ലീഗിനും ദേശീയ കമ്മിറ്റിയുണ്ടാക്കാൻ തീരുമാനിച്ചത്. ന്യൂനപക്ഷ വിഷയങ്ങളിലും ദേശീയ രാഷ്ട്രീയത്തിലും ഇടപെടലാണ് ലക്ഷ്യം. ന്യൂനപക്ഷ സ്വാധീനമുളള മറ്റു സംസ്ഥാനങ്ങളില്‍ മുസ്്ലിം ചെറുപ്പക്കാരെ ഏകോപിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് പ്രവർത്തനം വിപുലപ്പെടുത്താനുളള തീരുമാനം.
ബെംഗുളുരുവില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അടക്കമുളള മുഴുവൻ ലീഗ് നേതാക്കളും പങ്കെടുക്കും. കഴിഞ്ഞ വട്ടം സംസ്ഥാന അധ്യക്ഷനായിരുന്ന പി.എം. സാദിഖലിയോ ജനറൽ സെക്രട്ടറിയായിരുന്ന സി.കെ. സുബൈറോ ദേശീയ അധ്യക്ഷനാകും. ഇവരിൽ ഒരാളെ സംസ്ഥാന മുസ്്ലിംലീഗ് ഭാരവാഹിയാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. യൂത്ത് ്ലീഗ് ദേശീയ ഭാരവാഹികളുടെ പ്രായപരിധി 45 വയസായാണ് നിശ്ചയിച്ചത്.