സെന്‍കുമാറിനെ മാറ്റിയത് അന്യായവും ഏകപക്ഷീയവുമായ നടപടിയാണെന്ന് വിധിന്യായത്തില്‍ സുപ്രീംകോടതി വ്യക്തമാക്കി. ജിഷ വധക്കേസ്, പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം എന്നിവ മുന്‍നിര്‍ത്തിയുള്ള സര്‍ക്കാര്‍ വാദങ്ങള്‍ ഇഴകീറി പരിശോധിച്ച സുപ്രീംകോടതി, സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
പുറ്റിങ്ങല്‍വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് കുറ്റക്കാരായ ഉദ്യോഗസ്ഥരെ സെന്‍കുമാര്‍സംരക്ഷിച്ചുവെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാനആരോപണം. എന്നാല്‍, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത ഫയല്‍ഒന്നരമാസം മുഖ്യമന്ത്രിയുടെ ഓഫീസില്‍ഫയല്‍പൂഴ്ത്തിവച്ചത് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നടപടി എടുക്കാത്തതില്‍മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് തുല്യ ഉത്തരവാദിത്വമാണുള്ളത്. പൊലീസ് മേധാവിയെന്ന നിലയില്‍സെന്‍കുമാറിനെ കുറ്റപ്പെടുത്താന്‍കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സെന്‍കുമാറിന്‍റെ നടപടികള്‍പൊതുജനത്തിന് അതൃപ്തിയുണ്ടാക്കിയെന്നായിരുന്നു സര്‍ക്കാര്‍വാദം.എന്നാല്‍, ഇത് തെളിയിക്കുന്നതില്‍സംസ്ഥാനസര്‍ക്കാരിനു കഴിഞ്ഞില്ല. അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാത്രമാണ് സര്‍ക്കാര്‍കോടതിയില്‍പറഞ്ഞത്.
ജിഷവധക്കേസില്‍സെന്‍കുമാറായിരുന്നില്ല അന്വേഷണ ഉദ്യോഗസ്ഥന്‍. സംഭവസ്ഥലത്തെ ഉദ്യോഗസ്ഥരാണ് കുറ്റക്കാര്‍. പൊലീസിന്‍റെ ഭരണതലപ്പത്തിരിക്കുന്നവരല്ലെന്നും കോടതി സംശയത്തിനിടയില്ലാതെ വ്യക്തമാക്കി. സെന്‍കുമാറിനെതിരായ നടപടി രാഷ്ട്രീയപ്രേരിതമാകാമെന്നും കോടതി നിരീക്ഷിച്ചു.